കൊച്ചി: ഐഎസ്ആർഒ മുന്‍ ശാസ്ത്രജ്ഞന് പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി, ദ നമ്പി ഇഫ്കട്’ എന്ന ബഹുഭാഷാചിത്രം ജൂലൈ ഒന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ബോളിവുഡ്-കോളിവുഡ് സൂപ്പര്‍താരം ആര്. മാധവനാണ് നമ്പി നാരായണനായെത്തുന്നത്. മാധവന്തന്നെയാണ് രചനയും സംവിധാനവും. സിമ്രാനാണ് നായിക. ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാനും കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും അതിഥി വേഷത്തിലെത്തും.
ഒരേസമയം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിത്രീകരിച്ച സിനിമ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റവും നടത്തിയിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ചിത്രമെത്തും. ഒരേസമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു ചിത്രീകരണം .
പ്രജേഷ് സെന്‍ തയാറാക്കിയ ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന നമ്പി നാരായണന്റെ ആത്മകഥയെ ആസ്പദമാക്കിയുള്ള ചിത്രം പ്രമുഖ മലയാളി വ്യവസായി ഡോ. വര്‍ഗീസ് മൂലന്റെ നേതൃത്വത്തിലുള്ള വര്‍ഗീസ് മൂലന് പിക്ച്ചേഴ്സും ആര്. മാധവന്റെ ട്രൈകളര്‍ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27 ദ് ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സിനിമ പൂർത്തിയായെന്നും തിയറ്ററില്‍തന്നെ റിലീസ് ചെയ്യണമെന്ന നിര്‍ബന്ധമാണ് വൈകാൻ കാരണമെന്നു ഡോ. വര്‍ഗീസ് മൂലന് പറഞ്ഞു.
ഒരേസമയം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിത്രീകരിച്ച സിനിമ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റവും നടത്തിയിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ചിത്രമെത്തും. ഒരേസമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു ചിത്രീകരണം .
പ്രജേഷ് സെന്‍ തയാറാക്കിയ ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന നമ്പി നാരായണന്റെ ആത്മകഥയെ ആസ്പദമാക്കിയുള്ള ചിത്രം പ്രമുഖ മലയാളി വ്യവസായി ഡോ. വര്‍ഗീസ് മൂലന്റെ നേതൃത്വത്തിലുള്ള വര്‍ഗീസ് മൂലന് പിക്ച്ചേഴ്സും ആര്. മാധവന്റെ ട്രൈകളര്‍ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27 ദ് ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സിനിമ പൂർത്തിയായെന്നും തിയറ്ററില്‍തന്നെ റിലീസ് ചെയ്യണമെന്ന നിര്‍ബന്ധമാണ് വൈകാൻ കാരണമെന്നു ഡോ. വര്‍ഗീസ് മൂലന് പറഞ്ഞു.