പനാജി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സി-ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ റഹിം അലിയിലൂടെ ചെന്നൈയിൻ ലീഡ് നേടിയിരുന്നു. ഒരു ഫ്രീകിക്കിൽനിന്ന് ലഭിച്ച അവസരം മുതലാക്കിയാണ് റഹിം ഒഡീഷയുടെ വലകുലുക്കിയത്. 18 മിനിറ്റിൽ ഹാവി ഹെർണാസിന്റെ ഒരു മികച്ച ഗോളിലൂടെ ഒഡീഷ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ജോണതാസ് ഡി ജീസസിലൂടെ ഒഡീഷ ലീഡ് നേടി. പക്ഷേ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്കും ആയില്ല. 69-ാം മിനിറ്റിലായിരുന്നു ചെന്നൈയിന്റെ സമനില ഗോൾ പിറന്നത്. വാൽസ്കിസാണ് ചെന്നൈയിന്റെ സമനില ഗോൾ നേടിയത്.
ഈ സമനിലയോടെ ഒഡീഷ 17 മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്. 17 മത്സരങ്ങൾ കളിച്ച ചെന്നൈയിൻ 20 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ റഹിം അലിയിലൂടെ ചെന്നൈയിൻ ലീഡ് നേടിയിരുന്നു. ഒരു ഫ്രീകിക്കിൽനിന്ന് ലഭിച്ച അവസരം മുതലാക്കിയാണ് റഹിം ഒഡീഷയുടെ വലകുലുക്കിയത്. 18 മിനിറ്റിൽ ഹാവി ഹെർണാസിന്റെ ഒരു മികച്ച ഗോളിലൂടെ ഒഡീഷ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ജോണതാസ് ഡി ജീസസിലൂടെ ഒഡീഷ ലീഡ് നേടി. പക്ഷേ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്കും ആയില്ല. 69-ാം മിനിറ്റിലായിരുന്നു ചെന്നൈയിന്റെ സമനില ഗോൾ പിറന്നത്. വാൽസ്കിസാണ് ചെന്നൈയിന്റെ സമനില ഗോൾ നേടിയത്.
ഈ സമനിലയോടെ ഒഡീഷ 17 മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്. 17 മത്സരങ്ങൾ കളിച്ച ചെന്നൈയിൻ 20 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ്.