ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന് ജാമ്യം. മുംബൈ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാദികളോടെയാണ് ജാമ്യം. രാജ്യവിട്ടുപോകാൻ അനുമതിയില്ല. കേസ് പരിഗണിക്കുന്ന എല്ലാ ദിവസവും കോടതിയിൽ ഹാജരാകണം. അഞ്ച് ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കുകയും ചെയ്യണം.
വ്യവസായി ഗൗതം താപ്പറിനും മറ്റ് ഏഴു പേർക്കും ഡൽഹിയിലെ പ്രധാനപ്പെട്ട സ്ഥലത്ത് വസ്തു വിറ്റതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചു. കപൂറും താപ്പറും മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷൽ കസ്റ്റഡിയിലായതിനാൽ അവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.
വിവിധ ബാങ്കുകളില്‍നിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതില്‍ 31,000 കോടിയും വകമാറ്റിയെന്നുമാണ് ആരോപണം. വ്യാജ കമ്പനികളുടെ വലിയ ശൃംഖലതന്നെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
പ്രൊമോട്ടര്‍ കപില്‍ വാധാവനുമായി ചേര്‍ന്ന് യെസ് ബാങ്കിലെ പണം കൈമാറുന്നതില്‍ റാണ കപൂര്‍ ഗൂഢാലോചന നടത്തിയെന്നും ഈ പണം അവസാനം റാണ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് അര്‍ബന്‍ വെഞ്ച്വര്‍സ് ലിമിറ്റഡില്‍ എത്തിയെന്നുമായിരുന്നു സിബിഐയുടെ പ്രധാന കണ്ടെത്തൽ.
സിബിഐ അന്വേഷണത്തെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ അന്വേഷണം ആരംഭിച്ചത്. സിബിഐയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ റാണാ കപൂർ, ബിന്ദു കപൂർ, ഗൗതം താപ്പർ എന്നിവർക്കും മറ്റ് ഏഴുപേർക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു.
വ്യവസായി ഗൗതം താപ്പറിനും മറ്റ് ഏഴു പേർക്കും ഡൽഹിയിലെ പ്രധാനപ്പെട്ട സ്ഥലത്ത് വസ്തു വിറ്റതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചു. കപൂറും താപ്പറും മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷൽ കസ്റ്റഡിയിലായതിനാൽ അവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.
വിവിധ ബാങ്കുകളില്‍നിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതില്‍ 31,000 കോടിയും വകമാറ്റിയെന്നുമാണ് ആരോപണം. വ്യാജ കമ്പനികളുടെ വലിയ ശൃംഖലതന്നെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
പ്രൊമോട്ടര്‍ കപില്‍ വാധാവനുമായി ചേര്‍ന്ന് യെസ് ബാങ്കിലെ പണം കൈമാറുന്നതില്‍ റാണ കപൂര്‍ ഗൂഢാലോചന നടത്തിയെന്നും ഈ പണം അവസാനം റാണ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് അര്‍ബന്‍ വെഞ്ച്വര്‍സ് ലിമിറ്റഡില്‍ എത്തിയെന്നുമായിരുന്നു സിബിഐയുടെ പ്രധാന കണ്ടെത്തൽ.
സിബിഐ അന്വേഷണത്തെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ അന്വേഷണം ആരംഭിച്ചത്. സിബിഐയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ റാണാ കപൂർ, ബിന്ദു കപൂർ, ഗൗതം താപ്പർ എന്നിവർക്കും മറ്റ് ഏഴുപേർക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു.