തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ അപകീർത്തി കേസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും അഡീഷണൽ ജില്ലാ കോടതി മൂന്നിനു കൈമാറി. സോളാർ ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തി കേസിൽ വി.എസ്. അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി ഉത്തരവ് ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തിരുന്നു.
ഇതേ തുടർന്ന് തുടർ നടപടികൾക്കായി ജില്ലാ കോടതി കേസ് അഡീഷണൽ ജില്ലാ കോടതി മൂന്നിലേക്കു നൽകി ഉത്തരവാകുകയായിരുന്നു. പതിനഞ്ചു ദിവസത്തിനുള്ളിൽ കോടതിയിൽ സ്റ്റാന്പ് ഡ്യൂട്ടി കെട്ടിവയ്ക്കാൻ നിർദേശിച്ചു. കോടതി നടപടിയുടെ ഭാഗമായി ഉമ്മൻ ചാണ്ടിക്ക് നോട്ടീസും അയച്ചു. മാർച്ച് 22 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
ഇതേ തുടർന്ന് തുടർ നടപടികൾക്കായി ജില്ലാ കോടതി കേസ് അഡീഷണൽ ജില്ലാ കോടതി മൂന്നിലേക്കു നൽകി ഉത്തരവാകുകയായിരുന്നു. പതിനഞ്ചു ദിവസത്തിനുള്ളിൽ കോടതിയിൽ സ്റ്റാന്പ് ഡ്യൂട്ടി കെട്ടിവയ്ക്കാൻ നിർദേശിച്ചു. കോടതി നടപടിയുടെ ഭാഗമായി ഉമ്മൻ ചാണ്ടിക്ക് നോട്ടീസും അയച്ചു. മാർച്ച് 22 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.