തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവിനെതിരെ പ്രതിപക്ഷനേതാവിന്റെ ഒളിയമ്പ്. കൂടിയാലോചിക്കാതെ താന്‍ എല്ലാകാര്യത്തിലും അഭിപ്രായം പറയാറില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
ഉയര്‍ന്നുവരുന്ന എല്ലാ വിഷയങ്ങളിലും താന്‍ അഭിപ്രായം പറയാറില്ല. പാര്‍ട്ടിവേദികളില്‍ കൂടിയാലോചിച്ചതിന് ശേഷമേ അഭിപ്രായം പറയാറുളളൂവെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സൂപ്പർ പ്രതിപക്ഷം ചമയുന്നെന്ന വിമർശനങ്ങൾക്ക് പരോക്ഷമായി മറുപടി പറയുകയായിരുന്നു സതീശൻ.
ലോകായുക്തയുമായി ബന്ധപെട്ട വിഷയത്തിലെ നിരാകരണ പ്രമേയം ചെന്നിത്തലയല്ല യുഡിഎഫാണ് തീരുമാനിക്കേണ്ടത്. പലകാര്യത്തിലും പാർട്ടിയുമായി കൂടിയാലോചന നടത്തി മാത്രമെ താൻ അഭിപ്രായം പറയാറുള്ളു.
ചെന്നിത്തലയുടെ പ്രതികരണത്തെകുറിച്ച് പാർട്ടി ചർച്ചചെയ്യുമെന്നും വി.ഡി സതീശൻ പറഞ്ഞു. പെന്ഷന് പ്രായം ഉയര്‍ത്തുന്നതിലെ നിലപാടെന്തെന്ന ചോദ്യത്തോടുള്ള സതീശന്റെ മറുപടിയിലും ചെന്നിത്തലയോടുള്ള അതൃപ്തി പ്രകടമായി.
നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനവും മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. നിര്‍ണായക തീരുമാനങ്ങള്‍ ചെന്നിത്തല പരസ്യപ്പെടുത്തുന്നതില്‍ കെപിസിസി വിയോജിപ്പ് അറിയിച്ചതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് സതീശന്റെ പരസ്യ പ്രതികരണം.
ഉയര്‍ന്നുവരുന്ന എല്ലാ വിഷയങ്ങളിലും താന്‍ അഭിപ്രായം പറയാറില്ല. പാര്‍ട്ടിവേദികളില്‍ കൂടിയാലോചിച്ചതിന് ശേഷമേ അഭിപ്രായം പറയാറുളളൂവെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സൂപ്പർ പ്രതിപക്ഷം ചമയുന്നെന്ന വിമർശനങ്ങൾക്ക് പരോക്ഷമായി മറുപടി പറയുകയായിരുന്നു സതീശൻ.
ലോകായുക്തയുമായി ബന്ധപെട്ട വിഷയത്തിലെ നിരാകരണ പ്രമേയം ചെന്നിത്തലയല്ല യുഡിഎഫാണ് തീരുമാനിക്കേണ്ടത്. പലകാര്യത്തിലും പാർട്ടിയുമായി കൂടിയാലോചന നടത്തി മാത്രമെ താൻ അഭിപ്രായം പറയാറുള്ളു.
ചെന്നിത്തലയുടെ പ്രതികരണത്തെകുറിച്ച് പാർട്ടി ചർച്ചചെയ്യുമെന്നും വി.ഡി സതീശൻ പറഞ്ഞു. പെന്ഷന് പ്രായം ഉയര്‍ത്തുന്നതിലെ നിലപാടെന്തെന്ന ചോദ്യത്തോടുള്ള സതീശന്റെ മറുപടിയിലും ചെന്നിത്തലയോടുള്ള അതൃപ്തി പ്രകടമായി.
നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനവും മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. നിര്‍ണായക തീരുമാനങ്ങള്‍ ചെന്നിത്തല പരസ്യപ്പെടുത്തുന്നതില്‍ കെപിസിസി വിയോജിപ്പ് അറിയിച്ചതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് സതീശന്റെ പരസ്യ പ്രതികരണം.