പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി ആഷിഖിന്റെ തന്നെയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ അന്വേഷണ നടപടികളാണ് ഇനി ചെയ്യാനുള്ളത്. ഇതിനുള്ള നടപടികൾ ഇന്ന് തുടങ്ങി.
മദ്യപാനത്തിനിടയിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി ആഷിഖ് (24) കൊല്ലപ്പെട്ടത്. പട്ടാന്പി ഓങ്ങല്ലൂരിൽ 2015-ൽ നടന്ന മൊബൈൽ മോഷണ കേസുമായി ബന്ധപ്പെട്ട് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത അഴീക്കലപറന്പ് സ്വദേശി മുഹമ്മദ് ഫിറോസിനെ (25) ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം കഥ പുറത്തറിഞ്ഞത്.
ഒറ്റപ്പാലം പാലപ്പുറം അഴീക്കലപറന്പിൽ മുളഞ്ഞൂർ തോടിനോടു ചേർന്ന ആളൊഴിഞ്ഞ വളപ്പിനുള്ളിൽ നിന്ന് യുവാവിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തിരുന്നു. ഡിസംബർ 17ന് ആഷിഖിനെ ഈസ്റ്റ് ഒറ്റപ്പാലം മിലിട്ടറി പറന്പിൽ വച്ച് വാക്ക് തർക്കത്തിനിടെ കുത്തി കൊലപ്പെടുത്തിയെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നും പ്രതി പോലീസിനോട് സമ്മതിക്കുകയായിരുന്നു.
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിൽ കൊല്ലപ്പെട്ട ആഷിഖ് തന്നെ കത്തികൊണ്ട് കുത്തിയെന്നും താൻ കത്തി പിടിച്ചുവാങ്ങി തിരിച്ചു കുത്തിയെന്നുമാണ് ഫിറോസിന്റെ മൊഴി. കുത്ത് ആഷിഖിന്റെ കഴുത്തിലാണ് കൊണ്ടതെന്നും മൃതദേഹം ഒരു പെട്ടി ഓട്ടോറിക്ഷയിൽ ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് അഴീക്കലപറന്പിലെത്തിച്ച് വലിച്ചിഴച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ വളപ്പിൽ തോടിന്റെ വക്കിൽ കുഴിച്ചിട്ടെന്നുമാണ് ഫിറോസ് വെളിപെടുത്തിയത്.
മരിച്ച ആഷിഖും ഫിറോസ് അറസ്റ്റ് ചെയ്യപ്പെട്ട മൊബൈൽ മോഷണ കേസിലെ പ്രതിയാണ്. ഇവർ രണ്ട് പേരടക്കം കേസിൽ ആകെ മൂന്ന് പ്രതികളുണ്ട്. ഫിറോസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ്, വിരലടയാള വിദഗ്ധർ , ഫൊറൻസിക് വിദഗ്ധർ എന്നിവരും ഷോർണൂരിൽ നിന്നും പോലീസ് നായ റോക്സിയും ഒറ്റപ്പാലം പാലപ്പുറം അഴീക്കല പറന്പിലെത്തി പരിശോധന നടത്തിയിരുന്നു.
പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ആഷിഖിന്റേത് തന്നെയാണെന്ന് പിതാവും സഹോദരനും തിരിച്ചറിഞ്ഞിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
മദ്യപാനത്തിനിടയിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി ആഷിഖ് (24) കൊല്ലപ്പെട്ടത്. പട്ടാന്പി ഓങ്ങല്ലൂരിൽ 2015-ൽ നടന്ന മൊബൈൽ മോഷണ കേസുമായി ബന്ധപ്പെട്ട് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത അഴീക്കലപറന്പ് സ്വദേശി മുഹമ്മദ് ഫിറോസിനെ (25) ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം കഥ പുറത്തറിഞ്ഞത്.
ഒറ്റപ്പാലം പാലപ്പുറം അഴീക്കലപറന്പിൽ മുളഞ്ഞൂർ തോടിനോടു ചേർന്ന ആളൊഴിഞ്ഞ വളപ്പിനുള്ളിൽ നിന്ന് യുവാവിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തിരുന്നു. ഡിസംബർ 17ന് ആഷിഖിനെ ഈസ്റ്റ് ഒറ്റപ്പാലം മിലിട്ടറി പറന്പിൽ വച്ച് വാക്ക് തർക്കത്തിനിടെ കുത്തി കൊലപ്പെടുത്തിയെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നും പ്രതി പോലീസിനോട് സമ്മതിക്കുകയായിരുന്നു.
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിൽ കൊല്ലപ്പെട്ട ആഷിഖ് തന്നെ കത്തികൊണ്ട് കുത്തിയെന്നും താൻ കത്തി പിടിച്ചുവാങ്ങി തിരിച്ചു കുത്തിയെന്നുമാണ് ഫിറോസിന്റെ മൊഴി. കുത്ത് ആഷിഖിന്റെ കഴുത്തിലാണ് കൊണ്ടതെന്നും മൃതദേഹം ഒരു പെട്ടി ഓട്ടോറിക്ഷയിൽ ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് അഴീക്കലപറന്പിലെത്തിച്ച് വലിച്ചിഴച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ വളപ്പിൽ തോടിന്റെ വക്കിൽ കുഴിച്ചിട്ടെന്നുമാണ് ഫിറോസ് വെളിപെടുത്തിയത്.
മരിച്ച ആഷിഖും ഫിറോസ് അറസ്റ്റ് ചെയ്യപ്പെട്ട മൊബൈൽ മോഷണ കേസിലെ പ്രതിയാണ്. ഇവർ രണ്ട് പേരടക്കം കേസിൽ ആകെ മൂന്ന് പ്രതികളുണ്ട്. ഫിറോസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ്, വിരലടയാള വിദഗ്ധർ , ഫൊറൻസിക് വിദഗ്ധർ എന്നിവരും ഷോർണൂരിൽ നിന്നും പോലീസ് നായ റോക്സിയും ഒറ്റപ്പാലം പാലപ്പുറം അഴീക്കല പറന്പിലെത്തി പരിശോധന നടത്തിയിരുന്നു.
പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ആഷിഖിന്റേത് തന്നെയാണെന്ന് പിതാവും സഹോദരനും തിരിച്ചറിഞ്ഞിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.