+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് മർദ്ദനമേറ്റ സംഭവം: പോലീസിനെതിരേ കെ.ബാബു

കൊച്ചി: തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരേ കെ.ബാബു എംഎൽഎ രംഗത്ത്. പരാതി നൽകിയിട്ടും പോലീസ് കേ
സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് മർദ്ദനമേറ്റ സംഭവം: പോലീസിനെതിരേ കെ.ബാബു
കൊച്ചി: തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരേ കെ.ബാബു എംഎൽഎ രംഗത്ത്. പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ വിസമ്മതിച്ചുവെന്നും പിന്നീട് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താൻ തീരുമാനിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

കേസിലെ പ്രതി നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ വാങ്ങി നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സംഭവത്തിൽ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിനു നിര്‍ദേശം നല്‍കി.

സഹപ്രവർത്തകയുടെ ഭർത്താവിന്‍റെ ആക്രമണത്തിലാണ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റത്. പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജി സുധി ലാലിനെയാണ് സഹപ്രവർത്തകയുടെ ഭർത്താവായ സതീഷ് മർദിച്ചത്. ഹെൽമറ്റിനു അടിയേറ്റ് തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റ യുവതി കളമശേരി മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് വീട്ടിൽ തിരിച്ചെത്തി.

മിനി ബൈപാസ്-കണ്ണൻകുളങ്ങര റോഡിലെ സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു 2.45-നായിരുന്നു സംഭവം. ബിൽ അടിക്കുന്ന ഭാഗത്ത് മറ്റൊരു സഹവർത്തകയുമൊത്ത് ഷിജി സംസാരിച്ചു നിൽക്കുന്നതിനിടെ സതീഷ് എത്തി ആക്രമിക്കുകയായിരുന്നു. സമീപത്ത് നിന്നവരും കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരും ചേർന്നാണ് ഇയാളെ പിടിച്ചുമാറ്റിയത്.

ഭാര്യയെ അന്വേഷിച്ചു സൂപ്പർമാർക്കറ്റിലെ ഫോണിലേയ്ക്ക് സതീഷ് വിളിച്ചപ്പോൾ ഷിജിയാണ് ഫോൺ എടുത്തത്. ഭാര്യ പാക്കിംഗിൽ ആയതിനാൽ ഫോൺ നൽകാൻ ഷിജിക്കു കഴിഞ്ഞില്ല. ഇതേത്തുടർന്നുണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
More in Latest News :