തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിക്കു മര്‍ദനമേറ്റ സംഭവത്തില്‍ വനിത കമ്മീഷന് ഇടപ്പെട്ടു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിനു നിര്‍ദേശം നല്കി.
സഹപ്രവർത്തകയുടെ ഭർത്താവിന്റെ ആക്രമണത്തിലാണ് സൂപ്പർമാർക്കറ്റിലെ ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റത്. പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജി സുധി ലാലിനെയാണ് സഹപ്രവർത്തകയുടെ ഭർത്താവായ സതീഷ് മർദിച്ചത്.
ഹെൽമറ്റിനു അടിയേറ്റ് തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഷിജി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മിനി ബൈപാസ്- കണ്ണൻകുളങ്ങര റോഡിലെ സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു 2.45 നായിരുന്നു സംഭവം.
ബിൽ അടിക്കുന്ന ഭാഗത്തു മറ്റൊരു സഹവർത്തകയുമൊത്തു ഷിജി സംസാരിച്ചു നിൽക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തു നിന്നവരും കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരും ചേർന്നാണ് സതീഷിനെ പിടിച്ചു മാറ്റിയത്.
ഭാര്യയെ അന്വേഷിച്ചു സൂപ്പർ മാർക്കറ്റിലെ ഫോണിലേക്കു സതീഷ് വിളിച്ചപ്പോൾ ഷിജിയാണ് ഫോൺ എടുത്തത്. ഭാര്യ പാക്കിംഗിൽ ആയതിനാൽ ഫോൺ നൽകാൻ ഷിജിക്കു കഴിഞ്ഞില്ല. ഇതേത്തുടർന്നുണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സഹപ്രവർത്തകയുടെ ഭർത്താവിന്റെ ആക്രമണത്തിലാണ് സൂപ്പർമാർക്കറ്റിലെ ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റത്. പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജി സുധി ലാലിനെയാണ് സഹപ്രവർത്തകയുടെ ഭർത്താവായ സതീഷ് മർദിച്ചത്.
ഹെൽമറ്റിനു അടിയേറ്റ് തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഷിജി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മിനി ബൈപാസ്- കണ്ണൻകുളങ്ങര റോഡിലെ സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു 2.45 നായിരുന്നു സംഭവം.
ബിൽ അടിക്കുന്ന ഭാഗത്തു മറ്റൊരു സഹവർത്തകയുമൊത്തു ഷിജി സംസാരിച്ചു നിൽക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തു നിന്നവരും കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരും ചേർന്നാണ് സതീഷിനെ പിടിച്ചു മാറ്റിയത്.
ഭാര്യയെ അന്വേഷിച്ചു സൂപ്പർ മാർക്കറ്റിലെ ഫോണിലേക്കു സതീഷ് വിളിച്ചപ്പോൾ ഷിജിയാണ് ഫോൺ എടുത്തത്. ഭാര്യ പാക്കിംഗിൽ ആയതിനാൽ ഫോൺ നൽകാൻ ഷിജിക്കു കഴിഞ്ഞില്ല. ഇതേത്തുടർന്നുണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.