തിരുവനന്തപുരം: വൈദ്യുതി ബോർഡിലേത് ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി കെ. കൃഷ്ണൻകുട്ടിയെ പഴയ മന്ത്രി എം.എം. മണി വിരട്ടുകയാണ്. കെഎസ്ഇബി പ്രവർത്തിച്ചത് സിപിഎം പാർട്ടി ഓഫീസ് പോലെയാണെന്നും സതീശൻ ആഞ്ഞടിച്ചു.
കഴിഞ്ഞ അഞ്ചര വർഷമായി ബോർഡിൽ നടക്കുന്നത് കടുത്ത അഴിമതിയാണ്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. ബോര്‍ഡിന്റെ അനുമതിയില്ലാതെ നൂറുകണക്കിന് ഏക്കര്‍ ഭൂമി സിപിഎമ്മിന് നല്‍കിയെന്നും ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചര വർഷമായി ബോർഡിൽ നടക്കുന്നത് കടുത്ത അഴിമതിയാണ്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. ബോര്‍ഡിന്റെ അനുമതിയില്ലാതെ നൂറുകണക്കിന് ഏക്കര്‍ ഭൂമി സിപിഎമ്മിന് നല്‍കിയെന്നും ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.