അഹമ്മദാബാദ്: 2008 ജൂലൈ 26ന് 56 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് സ്ഫോടനപരന്പര കേസിൽ ഗുജറാത്തിലെ പ്രത്യേക കോടതി ഈ മാസം 18നു വിധി പ്രസ്താവിക്കും. ഇരുനൂറിലേറെപേർക്കു സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. 49 പ്രതികളാണു കേസിലുൾപ്പെട്ടിട്ടുള്ളത്.
കേസിന്റെ വാദം ചൊവ്വാഴ്ച പൂർത്തിയായതോടെ 18നു വിധി പ്രസ്താവിക്കാൻ കേസ് മാറ്റിവയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ പ റഞ്ഞു. നിരോധിത സംഘടനായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യിൽ നിന്നുള്ളവർ തുടങ്ങിയ ഇന്ത്യൻ മുജാഹിദീനിൽ പെട്ടവരാണു പ്രതികളെന്നു പോലീസ് പറഞ്ഞു.
2002ലെ ഗോധ്രാനന്തര കലാപത്തിനു പകരംവീട്ടാനാണ് ഇവർ സ്ഫോടനം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഫോടനപരന്പരകൾക്കു പിന്നാലെ സൂററ്റിലെ വിവിധ ഇടങ്ങളിൽനിന്നു ബോംബുകൾ കണ്ടെടുത്തിരുന്നു.
കേസിന്റെ വാദം ചൊവ്വാഴ്ച പൂർത്തിയായതോടെ 18നു വിധി പ്രസ്താവിക്കാൻ കേസ് മാറ്റിവയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ പ റഞ്ഞു. നിരോധിത സംഘടനായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യിൽ നിന്നുള്ളവർ തുടങ്ങിയ ഇന്ത്യൻ മുജാഹിദീനിൽ പെട്ടവരാണു പ്രതികളെന്നു പോലീസ് പറഞ്ഞു.
2002ലെ ഗോധ്രാനന്തര കലാപത്തിനു പകരംവീട്ടാനാണ് ഇവർ സ്ഫോടനം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഫോടനപരന്പരകൾക്കു പിന്നാലെ സൂററ്റിലെ വിവിധ ഇടങ്ങളിൽനിന്നു ബോംബുകൾ കണ്ടെടുത്തിരുന്നു.