കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി ഉദ്യോഗസ്ഥന് പിടിയില്‍. എരഞ്ഞിപ്പാലം സരോവരം സബ്ഡിവിഷന് ഓഫീസിലെ അസിസ്റ്റന്റ് എന്‍ജീനിയര്‍ പി.ടി.സുനില്‍കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
അമൃത് പ്രോജക്ട് നാല് പദ്ധതിയുടെ കരാറുകാരനായ വി. രാജീവിന് ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവച്ച തുക തിരികെ ലഭിക്കുന്നതിനാണ് സുനിൽകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. കരാറിന്റെ ഭാഗമായി രാജീവ് ഏഴു ലക്ഷം രൂപ ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവച്ചിരുന്നു.
പ്രവൃത്തി പൂർത്തിയാക്കി ഗ്യാരന്റി പിരീഡ് 2021 ഒക്ടോബറിൽ കഴിഞ്ഞിതിനു പിന്നാലെ തുക മടക്കി ലഭിക്കുന്നതിനായി രാജീവ് സരോവരം അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ അപേക്ഷ നൽകി. നിരവധി തവണ അസി. എൻജിനീയറെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
വീണ്ടും അസി. എൻജിനീയറെ സമീപിച്ച രാജീവിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രണ്ട് തവണ സുനില്‍കുമാര്‍ കൈക്കൂലി വാങ്ങി. മൂന്നാംതവണയും കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് വിജിലന്‍സിനെ അറിയിച്ചത്.
അമൃത് പ്രോജക്ട് നാല് പദ്ധതിയുടെ കരാറുകാരനായ വി. രാജീവിന് ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവച്ച തുക തിരികെ ലഭിക്കുന്നതിനാണ് സുനിൽകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. കരാറിന്റെ ഭാഗമായി രാജീവ് ഏഴു ലക്ഷം രൂപ ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവച്ചിരുന്നു.
പ്രവൃത്തി പൂർത്തിയാക്കി ഗ്യാരന്റി പിരീഡ് 2021 ഒക്ടോബറിൽ കഴിഞ്ഞിതിനു പിന്നാലെ തുക മടക്കി ലഭിക്കുന്നതിനായി രാജീവ് സരോവരം അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ അപേക്ഷ നൽകി. നിരവധി തവണ അസി. എൻജിനീയറെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
വീണ്ടും അസി. എൻജിനീയറെ സമീപിച്ച രാജീവിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രണ്ട് തവണ സുനില്‍കുമാര്‍ കൈക്കൂലി വാങ്ങി. മൂന്നാംതവണയും കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് വിജിലന്‍സിനെ അറിയിച്ചത്.