ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശ്വനി കുമാർ പാർട്ടിയിൽ നിന്നു രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. 2009-2014 മൻമോഹൻ സിംഗ് സർക്കാരിലെ നിയമമന്ത്രിയായിരുന്നു അശ്വിനി കുമാർ. പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ അവ ഗണനയിൽ പ്രതിഷേധിച്ചാണ് രാജി.
46 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് അശ്വിനികുമാർ പാർട്ടി വിടുന്നത്. വരുംകാല ഭാവിയിൽ കോണ്‍ഗ്രസ് താഴേക്കു പോകുന്നതായാണ് കാണുന്നതെന്ന് അശ്വിനി കുമാർ പ്രതികരിച്ചു. രാജ്യത്തെ പ്രധാനമന്ത്രിക്ക് ജനങ്ങൾ എതിരാണെങ്കിൽ എന്ത് കൊണ്ട് കോണ്‍ഗ്രസിന് വോട്ടുകൾ ലഭിക്കുന്നില്ല. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ബദൽ ജനങ്ങൾക്ക് സ്വീകാര്യമല്ല. ഇക്കാര്യമൊന്നും പാർട്ടിക്കുള്ളിൽ ചർച്ച പോലുമാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അശ്വിനി കുമാറിന്റെ മറുപടി. അക്കാര്യം ചിന്തിച്ചിട്ടു പോലുമില്ല. ബിജെപിയിൽ നിന്നുള്ള ആരുമായും തന്നെ ഇതുവരെ കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. ചിലപ്പോൾ ഒരു പാർട്ടിയിലും ചേർന്നില്ലെന്നും വരുമെന്നും അശ്വിനി കുമാർ പ്രതികരിച്ചു.
46 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് അശ്വിനികുമാർ പാർട്ടി വിടുന്നത്. വരുംകാല ഭാവിയിൽ കോണ്‍ഗ്രസ് താഴേക്കു പോകുന്നതായാണ് കാണുന്നതെന്ന് അശ്വിനി കുമാർ പ്രതികരിച്ചു. രാജ്യത്തെ പ്രധാനമന്ത്രിക്ക് ജനങ്ങൾ എതിരാണെങ്കിൽ എന്ത് കൊണ്ട് കോണ്‍ഗ്രസിന് വോട്ടുകൾ ലഭിക്കുന്നില്ല. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ബദൽ ജനങ്ങൾക്ക് സ്വീകാര്യമല്ല. ഇക്കാര്യമൊന്നും പാർട്ടിക്കുള്ളിൽ ചർച്ച പോലുമാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അശ്വിനി കുമാറിന്റെ മറുപടി. അക്കാര്യം ചിന്തിച്ചിട്ടു പോലുമില്ല. ബിജെപിയിൽ നിന്നുള്ള ആരുമായും തന്നെ ഇതുവരെ കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. ചിലപ്പോൾ ഒരു പാർട്ടിയിലും ചേർന്നില്ലെന്നും വരുമെന്നും അശ്വിനി കുമാർ പ്രതികരിച്ചു.