തിരുവനന്തപുരം: ഗവർണറുടെ അഡീഷണൽ പിഎയായി ബിജെപി സംസ്ഥാന സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തയുടെ നിയമനം അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരേ പ്രതിപക്ഷം. ഇക്കാര്യത്തിൽ ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണെന്നു കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി ആരോപിച്ചു.
പീലാത്തോസാകാൻ രണ്ടു കൂട്ടരും ഒത്തു കളിക്കുന്നു. പരസ്പരം കൈ കഴുകുന്നു. ഹരി എസ്.കർത്തയുടെ കാര്യത്തിലും ഇതുണ്ടായി. ഈ നിയമനം പഞ്ചാബിലും ബംഗാളിലും നടക്കില്ല.
ആർഎസ്എസ് പ്രതിനിധിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രി പിണറായി വിജയനും ഒത്തു കളിക്കുന്നു. കേരളത്തിൽ സിപിഎം- ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ടാണെന്നും കെ. മുരളീധരൻ ആരോപിച്ചു.
പീലാത്തോസാകാൻ രണ്ടു കൂട്ടരും ഒത്തു കളിക്കുന്നു. പരസ്പരം കൈ കഴുകുന്നു. ഹരി എസ്.കർത്തയുടെ കാര്യത്തിലും ഇതുണ്ടായി. ഈ നിയമനം പഞ്ചാബിലും ബംഗാളിലും നടക്കില്ല.
ആർഎസ്എസ് പ്രതിനിധിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രി പിണറായി വിജയനും ഒത്തു കളിക്കുന്നു. കേരളത്തിൽ സിപിഎം- ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ടാണെന്നും കെ. മുരളീധരൻ ആരോപിച്ചു.