ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ എബിജി ഷിപ്യാർഡിന്റെ മേധാവികൾക്കും സീനിയർ എക്സിക്യൂട്ടീവുകൾക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ രാജ്യം വിടാതിരിക്കാനാണ് അന്വേഷണ ഏജൻസി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
എബിജി ഷിപ്യാർഡിന്റെ സിഎംഡി ആയിരുന്ന ഋഷി അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവർക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ്. 28 ബാങ്കുകളിൽനിന്നായി 22,842 കോടി രൂപ തട്ടിച്ചെന്നാണ് കേസ്. രാജ്യം ഇതുവരെ ക ണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പുകേസാണിത്.
എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ പേരും എഫ്ഐആറിൽ ഉണ്ട്. ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് 2012 ഏപ്രിലിനും 2017 ജൂലൈക്കും ഇടയിലാണ് എബിജി ഗ്രൂപ്പ് തട്ടിപ്പു നടത്തിയിരിക്കുന്നത്. ഗുജറാത്തിലെ സൂററ്റിലും ദഹേജിലും കപ്പൽ നിർമാണവും അറ്റകു റ്റപ്പണികളും നടത്തുന്ന എബിജി ഷിപ്യാർഡ് എബിജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. എസ്ബിഐയിൽനിന്ന് 2,925 കോടി, ഐസിഐസിഐ ബാങ്കിൽനിന്ന് 7,089 കോടി, ഐഡിബിഐ ബാങ്കിൽനിന്ന് 3,634 കോടി, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 1,614 കോടി, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 1,244 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 1,228 കോടി രൂപ എന്നിങ്ങനെ ഇവർ തട്ടിച്ചെടുത്തിട്ടുണ്ട്. വായ്പ എടുത്ത തുക മുഴുവൻ വകമാറ്റി ചെലവഴിക്കുക യായിരുന്നു എന്നാണ് സിബിഐ പറയുന്നത്.
തട്ടിപ്പു സംബന്ധിച്ച് എസ്ബിഐ 2019 നവംബർ എട്ടിനു പരാതി നൽകിയിരുന്നു. കേസിൽ 2020 മാർച്ച് 12ന് സിബിഐ കൂടുതൽ വിശദാംശങ്ങൾ തേടു കയും ചെയ്തു. 28 ബാങ്കുകളിൽ നിന്ന് വായ്പ അനുവദിച്ചതിനു പുറമേ എസ്ബിഐയുടെ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 2,468.51 കോടി രൂപയും ന ൽകിയിരുന്നു. വായ്പ അനുവദിച്ച ആവശ്യത്തിൽനിന്ന് തുക വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു.
എബിജി ഷിപ്യാർഡിന്റെ സിഎംഡി ആയിരുന്ന ഋഷി അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവർക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ്. 28 ബാങ്കുകളിൽനിന്നായി 22,842 കോടി രൂപ തട്ടിച്ചെന്നാണ് കേസ്. രാജ്യം ഇതുവരെ ക ണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പുകേസാണിത്.
എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ പേരും എഫ്ഐആറിൽ ഉണ്ട്. ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് 2012 ഏപ്രിലിനും 2017 ജൂലൈക്കും ഇടയിലാണ് എബിജി ഗ്രൂപ്പ് തട്ടിപ്പു നടത്തിയിരിക്കുന്നത്. ഗുജറാത്തിലെ സൂററ്റിലും ദഹേജിലും കപ്പൽ നിർമാണവും അറ്റകു റ്റപ്പണികളും നടത്തുന്ന എബിജി ഷിപ്യാർഡ് എബിജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. എസ്ബിഐയിൽനിന്ന് 2,925 കോടി, ഐസിഐസിഐ ബാങ്കിൽനിന്ന് 7,089 കോടി, ഐഡിബിഐ ബാങ്കിൽനിന്ന് 3,634 കോടി, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 1,614 കോടി, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 1,244 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 1,228 കോടി രൂപ എന്നിങ്ങനെ ഇവർ തട്ടിച്ചെടുത്തിട്ടുണ്ട്. വായ്പ എടുത്ത തുക മുഴുവൻ വകമാറ്റി ചെലവഴിക്കുക യായിരുന്നു എന്നാണ് സിബിഐ പറയുന്നത്.
തട്ടിപ്പു സംബന്ധിച്ച് എസ്ബിഐ 2019 നവംബർ എട്ടിനു പരാതി നൽകിയിരുന്നു. കേസിൽ 2020 മാർച്ച് 12ന് സിബിഐ കൂടുതൽ വിശദാംശങ്ങൾ തേടു കയും ചെയ്തു. 28 ബാങ്കുകളിൽ നിന്ന് വായ്പ അനുവദിച്ചതിനു പുറമേ എസ്ബിഐയുടെ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 2,468.51 കോടി രൂപയും ന ൽകിയിരുന്നു. വായ്പ അനുവദിച്ച ആവശ്യത്തിൽനിന്ന് തുക വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു.