തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തായെ നിയമിച്ചു. രാജ്ഭവന്റെ ശിപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
കർത്തായുടെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചിരുന്നു. സർക്കാറും ഗവർണറും തമ്മിലുള്ള ഒത്ത് തീർപ്പിന്റെ ഭാഗമാണ് നിയമനമെന്ന ആക്ഷേപമാണ് വി.ഡി. സതീശൻ ഉന്നയിച്ചത്.
അതേസമയം, രാജ്ഭവൻ ശിപാർശ നൽകിയാൽ തള്ളിക്കളയാൻ അധികാരമില്ലെന്ന വാദമാണ് സർക്കാർ വിശദീകരിക്കുന്നത്. ഗവർണറെ അതൃപ്തി അറിയിച്ചു കൊണ്ടാണ് സർക്കാർ നിയമന ഉത്തരവിറക്കിയത്.
കർത്തായുടെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചിരുന്നു. സർക്കാറും ഗവർണറും തമ്മിലുള്ള ഒത്ത് തീർപ്പിന്റെ ഭാഗമാണ് നിയമനമെന്ന ആക്ഷേപമാണ് വി.ഡി. സതീശൻ ഉന്നയിച്ചത്.
അതേസമയം, രാജ്ഭവൻ ശിപാർശ നൽകിയാൽ തള്ളിക്കളയാൻ അധികാരമില്ലെന്ന വാദമാണ് സർക്കാർ വിശദീകരിക്കുന്നത്. ഗവർണറെ അതൃപ്തി അറിയിച്ചു കൊണ്ടാണ് സർക്കാർ നിയമന ഉത്തരവിറക്കിയത്.