കോഴിക്കോട്: പ്ലസ്ടു കോഴ കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിനുശേഷം മുന്‍ എംഎല്‍എ കെ.എം. ഷാജി മടങ്ങി.11 മണിക്കൂറാണ് ഷാജിയെ ഇഡി ചോദ്യം ചെയ്തത്.
2014ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് ആരംഭിക്കുന്നതിനായി ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് അറിയാനാണ് ഷാജിയെ വിളിപ്പിച്ചതെന്ന് ഇഡി അറിയിച്ചു.
ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നത്.
2014ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് ആരംഭിക്കുന്നതിനായി ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് അറിയാനാണ് ഷാജിയെ വിളിപ്പിച്ചതെന്ന് ഇഡി അറിയിച്ചു.
ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നത്.