+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിക്ഷേപകരെ പീഡിപ്പിച്ച് സ്ഥാപനങ്ങൾ പൂട്ടിക്കുന്നു: കേരളം ഭരിക്കുന്നത് പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സര്‍ക്കാരല്ലെന്നും പാര്‍ട്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കണ്ണൂരില്‍ സിഐടിയുക്കാരുടെ ഇടപെടലില്‍ എസ്ആര്‍ അ
നിക്ഷേപകരെ പീഡിപ്പിച്ച് സ്ഥാപനങ്ങൾ പൂട്ടിക്കുന്നു: കേരളം ഭരിക്കുന്നത് പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സര്‍ക്കാരല്ലെന്നും പാര്‍ട്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കണ്ണൂരില്‍ സിഐടിയുക്കാരുടെ ഇടപെടലില്‍ എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം അടച്ചുപൂട്ടുകയും വിവാഹവീട്ടില്‍ ബോംബ് എറിഞ്ഞ് യുവാവ് കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

ഒരുഭാഗത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുന്നു. മറുഭാഗത്ത് നാട്ടില്‍ തന്നെയുള്ള നിക്ഷേപിക്കുന്നവരെ തൊഴില്‍ സംരക്ഷണത്തിന്‍റെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയുമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. തളിപ്പറമ്പ് ആന്തൂരില്‍ പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാരാണ്?. കൊല്ലം പുനലൂരില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ സുഗതന് അവിടെ തന്നെ ജീവനൊടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? സിപിഎമ്മിനും ഇടത് മുന്നണിക്കും പാപഭരത്തില്‍ നിന്നൊഴിയാനാകില്ലെന്നും സതീശൻ പറഞ്ഞു.

ഇവിടെ മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ല. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു. നിക്ഷേപകരെ പാര്‍ട്ടിക്കാര്‍ പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നു. എന്തൊരു ക്രൂരതയാണിത്?. സര്‍ക്കാരിന്‍റെ നയം ഒന്നും പ്രവര്‍ത്തി മറ്റൊന്നുമാണെന്നും സതീശന് വിമർശിച്ചു.

ബോംബ് നിര്‍മാണവും ആക്രമണവും കണ്ണൂരിന് പുതിയതല്ല. സിപിഎമ്മിന് അതില്‍ എക്കാലത്തും പങ്കുണ്ടായിരുന്നു. വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ് കണ്ണൂരെന്നും സതീശൻ വ്യക്തമാക്കി.

സംസ്ഥാനത്ത് അക്രമപരമ്പരകളും ഗുണ്ടാ വിളയാട്ടവുമാണ്. പോലീസിനെ നോക്കുകുത്തിയാക്കുന്നു. പോലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി കേന്ദ്രങ്ങളാണ്. പഴയകാല സെല്‍ ഭരണത്തിന്‍റെ രീതിയിലാണ് കര്യങ്ങള്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥ.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രഥമിക ദൗത്യം പോലും നിര്‍വഹിക്കാനാകാത്ത വിധം കേരളത്തിലെ പോലീസിനെ പാര്‍ട്ടിയുടെ കാല്‍ക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് ഇനി എന്ത് പറയാനുണ്ടെന്നും സതീശൻ ചോദിച്ചു.

More in Latest News :