തലയോലപറന്പ്: വാട്സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുവാവ്. വൈക്കം ചെന്പ് ടോൾ പാലിയത്ത് അൻവറാണ് വൈക്കം പോലീസിൽ പരാതി നൽകിയത്. വാഹനാപകടത്തിലെ യാഥാർഥ്യത്തിനു വിരുദ്ധമായി സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിപ്പിച്ചതിനെത്തുടർന്ന് അൻവറിനു വീട്ടിലും നാട്ടിലും ജോലി സ്ഥലത്തും മാനഹാനിയാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒന്നിനു രാത്രി 8.50ന് ടോളിലെ ജാംകോ ഫ്രഷ്മീൻ കടയുടെ മുന്നിൽ പെട്രോൾ തീർന്നു പോയ സ്കൂട്ടർ പ്രവർത്തന ക്ഷമമാക്കാൻ കുപ്പിയിൽ വാങ്ങിക്കൊണ്ടുവന്ന പെട്രോൾ അൻവർ വാഹനത്തിൽ ഒഴിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി ഒരു പൾസർ ബൈക്ക് അൻവറിനു നേർക്കുവന്നു. ഞൊടിയിടയിൽ അൻവർ ഓടി മാറിയതിനാൽ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടങ്കിലും സ്കൂട്ടർ പൂർണമായി തകർന്നു.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയവർ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി കാമറയിൽ രക്തം മരവിപ്പിക്കുന്ന ദൃശ്യം കണ്ടു ഫോണുകളിൽ പകർത്തിയിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളിൽ സ്കൂട്ടറിൽ അൻവർ പെട്രോൾ നിറക്കുന്നതു മദ്യപിക്കുന്നതായിട്ടാണ് പ്രചരിക്കപ്പെട്ടത്.
കോട്ടയത്തു നിന്നുള്ള ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വ്യാജ പ്രചാരണം വൈറലായി. ഇതോടെ വീട്ടിലും നാട്ടിലും തനിക്കു മാനഹാനിയുണ്ടായെന്ന് അൻവർ പറയുന്നു. മാത്രമല്ല ജോലി തന്നെ പ്രതിസന്ധിയിലായി. എറണാകുളത്തു സാനിറ്ററി വെയേഴ്സ് വിതരണ കന്പനി ഏരിയാ മാനേജരായ അൻവറിനോട് മാനേജ്മെന്റും വിശദീകരണം തേടിയിരിക്കുകയാണ്.
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളുടെ ക്രൂശിക്കലിനു വിധേയനായ അൻവർ വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഒന്നിനു രാത്രി 8.50ന് ടോളിലെ ജാംകോ ഫ്രഷ്മീൻ കടയുടെ മുന്നിൽ പെട്രോൾ തീർന്നു പോയ സ്കൂട്ടർ പ്രവർത്തന ക്ഷമമാക്കാൻ കുപ്പിയിൽ വാങ്ങിക്കൊണ്ടുവന്ന പെട്രോൾ അൻവർ വാഹനത്തിൽ ഒഴിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി ഒരു പൾസർ ബൈക്ക് അൻവറിനു നേർക്കുവന്നു. ഞൊടിയിടയിൽ അൻവർ ഓടി മാറിയതിനാൽ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടങ്കിലും സ്കൂട്ടർ പൂർണമായി തകർന്നു.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയവർ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി കാമറയിൽ രക്തം മരവിപ്പിക്കുന്ന ദൃശ്യം കണ്ടു ഫോണുകളിൽ പകർത്തിയിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളിൽ സ്കൂട്ടറിൽ അൻവർ പെട്രോൾ നിറക്കുന്നതു മദ്യപിക്കുന്നതായിട്ടാണ് പ്രചരിക്കപ്പെട്ടത്.
കോട്ടയത്തു നിന്നുള്ള ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വ്യാജ പ്രചാരണം വൈറലായി. ഇതോടെ വീട്ടിലും നാട്ടിലും തനിക്കു മാനഹാനിയുണ്ടായെന്ന് അൻവർ പറയുന്നു. മാത്രമല്ല ജോലി തന്നെ പ്രതിസന്ധിയിലായി. എറണാകുളത്തു സാനിറ്ററി വെയേഴ്സ് വിതരണ കന്പനി ഏരിയാ മാനേജരായ അൻവറിനോട് മാനേജ്മെന്റും വിശദീകരണം തേടിയിരിക്കുകയാണ്.
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളുടെ ക്രൂശിക്കലിനു വിധേയനായ അൻവർ വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.