+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാതമംഗലത്തെ സിഐടിയു വിലക്കും മർദനവും; മിണ്ടാട്ടമില്ലാതെ സിപിഎം നേതാക്കൾ

കണ്ണൂർ: മാതമംഗലത്ത് സിഐടിയു വിലക്കിയ കടയിൽനിന്നു സാധനം വാങ്ങിയ യുവാവിനെ സിഐടിയുടെ പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് വിശദീകരണം
മാതമംഗലത്തെ സിഐടിയു വിലക്കും മർദനവും; മിണ്ടാട്ടമില്ലാതെ സിപിഎം നേതാക്കൾ
കണ്ണൂർ: മാതമംഗലത്ത് സിഐടിയു വിലക്കിയ കടയിൽനിന്നു സാധനം വാങ്ങിയ യുവാവിനെ സിഐടിയുടെ പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് വിശദീകരണം തേടും. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കാവുന്ന സംഭവത്തിൽ നിസാര വകുപ്പുകൾ ചേർത്ത പെരിങ്ങോം സിഐ, പയ്യന്നൂർ ഡിവൈഎസ്പി എന്നിവരിൽ നിന്ന് വിശദീകരണം തേടാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

മാതമംഗലത്തെ യുവവ്യാപാരിയും യൂത്ത്‌ലീഗ് നേതാവുമായ അഫ്സലിനെയാണ് സിഐടിയു പ്രവർത്തകർ രണ്ടുതവണ ആക്രമിച്ചത്. പെരിങ്ങോം പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടും താൻ പറഞ്ഞ മൊഴിയല്ല എഫ്ഐആറിൽ രേഖപ്പെടുത്തിയതെന്ന് അഫ്സൽ ആരോപിച്ചിരുന്നു.

മാതമംഗലത്തെ അഫ്സലിന്‍റെ കടയായ എ.ജെ സെക്യുർ ടെക് ഐടി സൊലൂഷൻസ് സിഐടിയുവിന്‍റെ ഭീഷണിമൂലം പൂട്ടിയിട്ടിരിക്കുകയാണ്. മാതമംഗലത്തെ പ്രശ്നം സിപിഎമ്മിനുള്ളിലും ചർച്ചയായിരിക്കുകയാണ്. പാർട്ടിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കിയെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ മന്ത്രിയോ, എംഎൽഎയോ പോലും ഇതുവരെ ഇടപെട്ടിട്ടില്ല.

2021 ഓഗസ്റ്റ് 22 നാണ് മാതമംഗലത്ത് എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പ് റബീഹ് തുടങ്ങിയത്. തൃശൂർ ആസ്ഥാനമായി സിമന്‍റ് വ്യാപാരം നടത്തുന്ന സ്റ്റാ‍ർ എന്‍റർപ്രൈസസ് ഉടമ കെ.എ. സബീലുമായി പാർട്ണർഷിപ്പിലാണ് കച്ചവടം ആരംഭിച്ചത്. സ്ഥാപനത്തിലേക്കു ലോഡ് ഇറക്കുന്നതിന് ലേബർ കാർഡുള്ള നാല് തൊഴിലാളികളെ സ്ഥാപനം നിയമിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഈ തൊഴിലാളികളെ നിയമിച്ചത്.

എന്നാൽ, മാതമംഗലത്തെ സിഐടിയുക്കാർ ഈ ഉത്തരവിനു പുല്ലുവിലയാണ് കൽപിച്ചത്. അവർ ഷോപ്പിന്‍റെ മുൻപിൽ സമരം തുടങ്ങി ഒടുവിൽ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. സിഐടിയു സമരം കാരണമല്ല ലൈസൻസ് ഇല്ലാത്തതുകൊണ്ടാണ് മാതമംഗലത്തെ ഹാർഡ്‍വെയർ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴിൽ മന്ത്രിയുടെ വാദവും പൊളിഞ്ഞിരുന്നു.

മന്ത്രിയുടെ വാദം സിപിഎം ഭരിക്കുന്ന എരമം- കുറ്റൂർ പഞ്ചായത്തു തന്നെ ഇന്നലെ നിഷേധിച്ചു. സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും അനുമതിയിൽ കൂടുതൽ സ്ഥലം ഉപയോഗിച്ചു എന്ന പരാതി അന്വേഷിച്ച് നോട്ടീസ് നൽകുക മാത്രമാണ് ചെയ്തതെന്നും പഞ്ചായത്ത് സെക്രട്ടറി രമണി വ്യക്തമാക്കി.

കെട്ടിട ഉടമയുടെ അനുമതിപത്രം വാങ്ങി ക്രമപ്പെടുത്താവുന്ന ചട്ട ലംഘനം മാത്രമാണിതെന്നും ക്രമപ്പെടുത്തേണ്ടതിന്‍റെ സമയ പരിധി നിശ്ചയിച്ചിട്ടില്ല എന്നുമാണ് വിശദീകരണം. ഈ പരാതിക്കു പിന്നിലും സിഐടിയു ആണെന്ന് ഉടമ ആരോപിക്കുന്നു.
More in Latest News :