ശ്രീഹരിക്കോട്ട: പിഎസ്എല്‍വി- സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. തിങ്കളാഴ്ച രാവിലെ 5.59നായിരുന്നു വിക്ഷേപണം.
പേടകത്തിലെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ആകെ ഭാരം 1710 കിലോഗ്രാമാണ്. ഏതു കാലാവസ്ഥയിലും മികവുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുന്ന റഡാർ നിയന്ത്രിത ഇമേജിംഗ് സംവിധാനമാണ് ഉപഗ്രഹത്തിലുള്ളത്. കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവയ്ക്കു സഹായകമായ വിവരങ്ങൾ ശേഖരിക്കുകയാണു ദൗത്യത്തിന്റെ ലക്ഷ്യം.
സൂര്യതാപത്തെക്കുറിച്ചുള്ള പഠനത്തിനു സഹായകരമായ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി(ഇൻസ്പയർ സാറ്റ്-1)യുടെ സ്റ്റുഡന്റ് സാറ്റ്ലൈറ്റ്, ഇന്ത്യ-ഭൂട്ടാൻ സംയുക്ത സംരംഭമായ ഐഎൻഎസ്-2ടിഡി ഉൾപ്പെടെ രണ്ട് ഉപഗ്രഹങ്ങളാണു പേടകത്തിലുള്ളത്.
ഈ വർഷത്തെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് ഇത്. ആറു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്ആർഒ മറ്റൊരു വിക്ഷേപണത്തിന് തയാറായിരിക്കുന്നത്.
പേടകത്തിലെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ആകെ ഭാരം 1710 കിലോഗ്രാമാണ്. ഏതു കാലാവസ്ഥയിലും മികവുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുന്ന റഡാർ നിയന്ത്രിത ഇമേജിംഗ് സംവിധാനമാണ് ഉപഗ്രഹത്തിലുള്ളത്. കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവയ്ക്കു സഹായകമായ വിവരങ്ങൾ ശേഖരിക്കുകയാണു ദൗത്യത്തിന്റെ ലക്ഷ്യം.
സൂര്യതാപത്തെക്കുറിച്ചുള്ള പഠനത്തിനു സഹായകരമായ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി(ഇൻസ്പയർ സാറ്റ്-1)യുടെ സ്റ്റുഡന്റ് സാറ്റ്ലൈറ്റ്, ഇന്ത്യ-ഭൂട്ടാൻ സംയുക്ത സംരംഭമായ ഐഎൻഎസ്-2ടിഡി ഉൾപ്പെടെ രണ്ട് ഉപഗ്രഹങ്ങളാണു പേടകത്തിലുള്ളത്.
ഈ വർഷത്തെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് ഇത്. ആറു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്ആർഒ മറ്റൊരു വിക്ഷേപണത്തിന് തയാറായിരിക്കുന്നത്.