ന്യൂഡൽഹി: ഉത്തരാഖണ്ഡിലെയും ഗോവയിലെയും തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലും ഗോവയിൽ 40 മണ്ഡലങ്ങളിലുമാണ് ഇന്നു വിധിയെഴുത്ത്. യുപിയിൽ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കും.
ഉത്തരാഖണ്ഡിൽ 632 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു മുഖ്യ പോരാട്ടം, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി, സമാജ്വാദി പാർട്ടിയും മത്സരരംഗത്തു സജീവമാണ്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്താണു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയത്.
ബിജെപി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസനപദ്ധതികളുടെ പിൻബലത്തിലായിരുന്നു ബിജെപി നേതാക്കളുടെ പ്രചാരണം. പുഷ്കർ സിംഗ് ധാമി ഖാത്തിമയിലും ഹരീഷ് റാവത്ത് ലാൽകുവയുയിലുമാണു ജനവിധി തേടുന്നത്.
ഗോവയിൽ ബിജെപിയും കോൺഗ്രസും തമ്മിലാണു പ്രധാന പോരാട്ടം. ഗോവയിൽ ഏകദേശം 11.6 ലക്ഷം വോട്ടർമാരാണുള്ളത്. 301 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. പ്രമോദ് സാവന്താണു ബിജെപിയെ നയിക്കുന്നത്. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ഇത്തവണ പനാജി നിയോജകമണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പ്രതിപക്ഷ നേതാവ് ദിഗംബർ കമ്മത്ത് മഡ്ഗാവിൽനിന്നു കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. തുടർച്ചയായ ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മഡ്ഗാവിൽനിന്നു മത്സരിച്ചു ജയിച്ച് ആളാണ് ദിഗംബർ കമ്മത്ത്.
ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കും. ബിജ്നോർ, ശരണ്‍പൂർ, ബിജ്നോർ, സംഭൽ, രാംപൂർ, അംരോഹ, ബദൗൻ, ബറേലി, ഷാജഹാൻപുർ ജില്ലകളിലെ മണ്ഡലങ്ങളിൽ 586 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഗണ്യമായ മുസ്ലിം ജനസംഖ്യയുള്ള ജില്ലകളിൽ സമാജ്വാദി പാർട്ടിക്കു വലിയ മുൻതൂക്കമുണ്ട്. 2017ൽ 55 മണ്ഡലങ്ങളിൽ 38 സീറ്റുകൾ ബിജെപിയും 13 സീറ്റുകൾ സമാജ് വാദി പാർട്ടിയും രണ്ട് സീറ്റുകൾ വീതം കോണ്‍ഗ്രസും ബിഎസ്പിയും സ്വന്തമാക്കിയിരുന്നു.
സമാജ് വാദി പാർട്ടി നേതാവ് മുഹമ്മദ് അസം ഖാൻ, എസ്പിയിൽ ചേർന്ന മുൻ മന്ത്രി ധരം സിംഗ് സൈനി, യുപി ധനമന്ത്രി സുരേഷ് ഖന്ന തുടങ്ങിയ പ്രമുഖർ ഇന്നു ജനവിധി തേടുന്നു.
ഉത്തരാഖണ്ഡിൽ 632 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു മുഖ്യ പോരാട്ടം, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി, സമാജ്വാദി പാർട്ടിയും മത്സരരംഗത്തു സജീവമാണ്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്താണു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയത്.
ബിജെപി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസനപദ്ധതികളുടെ പിൻബലത്തിലായിരുന്നു ബിജെപി നേതാക്കളുടെ പ്രചാരണം. പുഷ്കർ സിംഗ് ധാമി ഖാത്തിമയിലും ഹരീഷ് റാവത്ത് ലാൽകുവയുയിലുമാണു ജനവിധി തേടുന്നത്.
ഗോവയിൽ ബിജെപിയും കോൺഗ്രസും തമ്മിലാണു പ്രധാന പോരാട്ടം. ഗോവയിൽ ഏകദേശം 11.6 ലക്ഷം വോട്ടർമാരാണുള്ളത്. 301 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. പ്രമോദ് സാവന്താണു ബിജെപിയെ നയിക്കുന്നത്. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ഇത്തവണ പനാജി നിയോജകമണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പ്രതിപക്ഷ നേതാവ് ദിഗംബർ കമ്മത്ത് മഡ്ഗാവിൽനിന്നു കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. തുടർച്ചയായ ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മഡ്ഗാവിൽനിന്നു മത്സരിച്ചു ജയിച്ച് ആളാണ് ദിഗംബർ കമ്മത്ത്.
ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കും. ബിജ്നോർ, ശരണ്‍പൂർ, ബിജ്നോർ, സംഭൽ, രാംപൂർ, അംരോഹ, ബദൗൻ, ബറേലി, ഷാജഹാൻപുർ ജില്ലകളിലെ മണ്ഡലങ്ങളിൽ 586 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഗണ്യമായ മുസ്ലിം ജനസംഖ്യയുള്ള ജില്ലകളിൽ സമാജ്വാദി പാർട്ടിക്കു വലിയ മുൻതൂക്കമുണ്ട്. 2017ൽ 55 മണ്ഡലങ്ങളിൽ 38 സീറ്റുകൾ ബിജെപിയും 13 സീറ്റുകൾ സമാജ് വാദി പാർട്ടിയും രണ്ട് സീറ്റുകൾ വീതം കോണ്‍ഗ്രസും ബിഎസ്പിയും സ്വന്തമാക്കിയിരുന്നു.
സമാജ് വാദി പാർട്ടി നേതാവ് മുഹമ്മദ് അസം ഖാൻ, എസ്പിയിൽ ചേർന്ന മുൻ മന്ത്രി ധരം സിംഗ് സൈനി, യുപി ധനമന്ത്രി സുരേഷ് ഖന്ന തുടങ്ങിയ പ്രമുഖർ ഇന്നു ജനവിധി തേടുന്നു.