+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിരഞ്ജീവി ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ: മുൻ കേന്ദ്ര മന്ത്രിയും ദക്ഷിണേന്ത്യൻ സൂപ്പർ താരവുമായ ചിരഞ്ജീവി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ശ്രീവത്സം അതിഥി മന്
ചിരഞ്ജീവി ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ: മുൻ കേന്ദ്ര മന്ത്രിയും ദക്ഷിണേന്ത്യൻ സൂപ്പർ താരവുമായ ചിരഞ്ജീവി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ചിരഞ്ജീവിയും പത്നി സുരേഖയും നാലരയോടെയാണ് ക്ഷേത്ര ദർശനത്തിനെത്തിയത്.

ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ചിരഞ്ജീവിയും പത്നിയും ശ്രീകോവിലിന് മുന്നിൽ പ്രാർഥിച്ചു കാണിക്കയും സമർപ്പിച്ചു.

ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ചിരഞ്ജീവിക്കും പത്നി സുരേഖയ്ക്കും പ്രസാദ കിറ്റ് നൽകി. ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീവത്സത്തിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് ദേവസ്വത്തിന്‍റെ ഉപഹാരം അഡ്മിനിസ്ട്രറ്റർ കെ.പി. വിനയൻ നൽകി.

2012 ൽ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരിൽ ദർശനത്തിനെത്തിയിരുന്നു.
More in Latest News :