ജോഹന്നാസ്ബർഗ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയത്തിനരികെ. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിനിർത്തുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റണ്‍സെടുത്തു.
46 റണ്‍സുമായി നായകൻ ഡീൽ എൽഗറും 11 റണ്‍സുമായി റാസി വാൻ ഡെർ ഡ്യൂസ്സനുമാണ് ക്രീസിൽ. എയ്ഡൻ മാർക്രം (31), കീഗൻ പീറ്റേഴ്സണ് (28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
രണ്ട് ദിവസവും എട്ട് വിക്കറ്റുകളും ശേഷിക്കെ 122 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടത്.
മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 266 റണ്‍സിൽ അവസാനിച്ചിരുന്നു. അർധ സെഞ്ചുറി നേടിയ അജിങ്ക്യ രാഹനെ (58), ചേതേശ്വർ പൂജാര (53) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച തുണയായത്. ഹനുമാ വിഹാരി (പുറത്താകാതെ 40), ഷർദുൽ ഠാക്കൂർ (28) എന്നിവരും സ്കോറിലേക്ക് കാര്യമായ സംഭാവന ചെയ്തു.
85/2 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രഹാനെ-പൂജാര സഖ്യം വേഗത്തിൽ സ്കോർ ചെയ്തു. ഇരുവരും നാലാം വിക്കറ്റിൽ 111 റണ്‍സ് നേടി. 24 പന്തുകൾ മാത്രം നേരിട്ട ഠാക്കൂർ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് 28 റണ്‍സ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, റബാഡ, മാർകോ ജാൻസൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി.
46 റണ്‍സുമായി നായകൻ ഡീൽ എൽഗറും 11 റണ്‍സുമായി റാസി വാൻ ഡെർ ഡ്യൂസ്സനുമാണ് ക്രീസിൽ. എയ്ഡൻ മാർക്രം (31), കീഗൻ പീറ്റേഴ്സണ് (28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
രണ്ട് ദിവസവും എട്ട് വിക്കറ്റുകളും ശേഷിക്കെ 122 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടത്.
മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 266 റണ്‍സിൽ അവസാനിച്ചിരുന്നു. അർധ സെഞ്ചുറി നേടിയ അജിങ്ക്യ രാഹനെ (58), ചേതേശ്വർ പൂജാര (53) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച തുണയായത്. ഹനുമാ വിഹാരി (പുറത്താകാതെ 40), ഷർദുൽ ഠാക്കൂർ (28) എന്നിവരും സ്കോറിലേക്ക് കാര്യമായ സംഭാവന ചെയ്തു.
85/2 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രഹാനെ-പൂജാര സഖ്യം വേഗത്തിൽ സ്കോർ ചെയ്തു. ഇരുവരും നാലാം വിക്കറ്റിൽ 111 റണ്‍സ് നേടി. 24 പന്തുകൾ മാത്രം നേരിട്ട ഠാക്കൂർ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് 28 റണ്‍സ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, റബാഡ, മാർകോ ജാൻസൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി.