ചണ്ഡിഗഡ്: പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നി. എന്നാൽ പ്രധാനമന്ത്രി മടങ്ങിപ്പോയതിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കർഷക പ്രതിഷേധം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ വിമർശനം ഉയരുന്നതിനിടെയാണ് ചന്നി പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ ഇരിക്കുന്ന സ്ഥലത്തിന് മുൻപ് തന്നെ തടഞ്ഞു. ഏതൊരു പ്രതിഷേധക്കാരെയും മാറ്റാൻ കുറഞ്ഞത് 10-20 മിനിറ്റ് എടുക്കും. പ്രധാനമന്ത്രിയെ ഇതിനെക്കുറിച്ച് അറിയിക്കുകയും മറ്റൊരു വഴിയിൽ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്- പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതുകൊണ്ടാണ് സ്വീകരിക്കാന്‍ പോകാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കർഷക പ്രതിഷേധം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ വിമർശനം ഉയരുന്നതിനിടെയാണ് ചന്നി പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ ഇരിക്കുന്ന സ്ഥലത്തിന് മുൻപ് തന്നെ തടഞ്ഞു. ഏതൊരു പ്രതിഷേധക്കാരെയും മാറ്റാൻ കുറഞ്ഞത് 10-20 മിനിറ്റ് എടുക്കും. പ്രധാനമന്ത്രിയെ ഇതിനെക്കുറിച്ച് അറിയിക്കുകയും മറ്റൊരു വഴിയിൽ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്- പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതുകൊണ്ടാണ് സ്വീകരിക്കാന്‍ പോകാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.