അമൃത്സർ: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ സുരക്ഷാവീഴ്ചയുണ്ടായതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജഖാർ. അംഗീകരിക്കാൻ കഴിയാത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന ജഖാർ പറഞ്ഞു.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കേണ്ടതായിരുന്നു- ജഖാർ ട്വീറ്റ് ചെയ്തു. ഇന്ന് നടന്ന് അംഗീകരിക്കാൻ കഴിയില്ല. ഇത് പഞ്ചാബിന് എതിരാണ്.
ഫിറോസ്പൂരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷിത പാത ഉറപ്പാക്കേണ്ടതായിരുന്നു. അങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കുന്നതെന്നും ജാഖർ ട്വിറ്ററിൽ കുറിച്ചു.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ബഠിംഡയിലെ മേൽപ്പാലത്തിൽ 20 മിനിറ്റോളമാണ് കുടുങ്ങിയത്. പ്രധാന മന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പഞ്ചാബിലെ റാലികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മഴ മൂലം റ ദ്ദാക്കുന്നതായാണ് വിശദീകരണം. പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലക്നോവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കേണ്ടതായിരുന്നു- ജഖാർ ട്വീറ്റ് ചെയ്തു. ഇന്ന് നടന്ന് അംഗീകരിക്കാൻ കഴിയില്ല. ഇത് പഞ്ചാബിന് എതിരാണ്.
ഫിറോസ്പൂരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷിത പാത ഉറപ്പാക്കേണ്ടതായിരുന്നു. അങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കുന്നതെന്നും ജാഖർ ട്വിറ്ററിൽ കുറിച്ചു.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ബഠിംഡയിലെ മേൽപ്പാലത്തിൽ 20 മിനിറ്റോളമാണ് കുടുങ്ങിയത്. പ്രധാന മന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പഞ്ചാബിലെ റാലികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മഴ മൂലം റ ദ്ദാക്കുന്നതായാണ് വിശദീകരണം. പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലക്നോവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്.