ജൊഹന്നാസ്ബർഗ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 240 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 266 റണ്‍സിൽ അവസാനിച്ചു.
അർധ സെഞ്ചുറി നേടിയ അജിങ്ക്യ രാഹനെ (58), ചേതേശ്വർ പൂജാര (53) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച തുണയായത്. ഹനുമാ വിഹാരി (പുറത്താകാതെ 40), ഷർദുൽ ഠാക്കൂർ (28) എന്നിവരും സ്കോറിലേക്ക് കാര്യമായ സംഭാവന ചെയ്തു.
85/2 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രഹാനെ-പൂജാര സഖ്യം വേഗത്തിൽ സ്കോർ ചെയ്തു. ഇരുവരും നാലാം വിക്കറ്റിൽ 111 റണ്‍സ് നേടി. 24 പന്തുകൾ മാത്രം നേരിട്ട ഠാക്കൂർ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് 28 റണ്‍സ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, റബാഡ, മാർകോ ജാൻസൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി.
അർധ സെഞ്ചുറി നേടിയ അജിങ്ക്യ രാഹനെ (58), ചേതേശ്വർ പൂജാര (53) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച തുണയായത്. ഹനുമാ വിഹാരി (പുറത്താകാതെ 40), ഷർദുൽ ഠാക്കൂർ (28) എന്നിവരും സ്കോറിലേക്ക് കാര്യമായ സംഭാവന ചെയ്തു.
85/2 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രഹാനെ-പൂജാര സഖ്യം വേഗത്തിൽ സ്കോർ ചെയ്തു. ഇരുവരും നാലാം വിക്കറ്റിൽ 111 റണ്‍സ് നേടി. 24 പന്തുകൾ മാത്രം നേരിട്ട ഠാക്കൂർ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് 28 റണ്‍സ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, റബാഡ, മാർകോ ജാൻസൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി.