തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരേ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം. മുൻമന്ത്രിയും മുതിർന്ന നേതാവുമായ മുല്ലക്കര രത്നാകരനാണ് സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചത്.
ഇത്തരം വലിയ പദ്ധതികൾ ആലോചിക്കുന്നതിന് സാവകാശവും പണവും വേണം. കനത്ത പ്രതിഷേധങ്ങൾക്കിടെ പദ്ധതിയുമായി മുന്നോട്ടുപോയാൽ ജനങ്ങൾ സർക്കാരിന് എതിരാകും. പ്രതിഷേധങ്ങൾ നടക്കുമ്പോൾ അതിര് തിരിച്ചു കല്ലിടുന്നത് പ്രകോപനപരമാണെന്നും മുല്ലക്കര തുറന്നടിച്ചു.
എന്നാൽ വിമർശനങ്ങൾ മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പദ്ധതിയെ വീണ്ടും ന്യായീകരിച്ചു. പദ്ധതി ആരംഭ ദിശയിലാണെന്നും എല്ലാ ഘട്ടത്തിലും പാർട്ടി പരിശോധിക്കുമെന്നും കാനം വ്യക്തമാക്കി.
ഇത്തരം വലിയ പദ്ധതികൾ ആലോചിക്കുന്നതിന് സാവകാശവും പണവും വേണം. കനത്ത പ്രതിഷേധങ്ങൾക്കിടെ പദ്ധതിയുമായി മുന്നോട്ടുപോയാൽ ജനങ്ങൾ സർക്കാരിന് എതിരാകും. പ്രതിഷേധങ്ങൾ നടക്കുമ്പോൾ അതിര് തിരിച്ചു കല്ലിടുന്നത് പ്രകോപനപരമാണെന്നും മുല്ലക്കര തുറന്നടിച്ചു.
എന്നാൽ വിമർശനങ്ങൾ മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പദ്ധതിയെ വീണ്ടും ന്യായീകരിച്ചു. പദ്ധതി ആരംഭ ദിശയിലാണെന്നും എല്ലാ ഘട്ടത്തിലും പാർട്ടി പരിശോധിക്കുമെന്നും കാനം വ്യക്തമാക്കി.