+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതു നാടൻ കുറുവകൾ! പോലീസ് കൈയോടെ പൊക്കി

മുഹമ്മ: കുറുവ സംഘമെന്ന പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്.എന്‍.പുരം കാര്‍ത്തുവെളി ദീപു (22), കഞ്ഞിക്കുഴി എ
അതു നാടൻ കുറുവകൾ! പോലീസ് കൈയോടെ പൊക്കി
മുഹമ്മ: കുറുവ സംഘമെന്ന പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്.എന്‍.പുരം കാര്‍ത്തുവെളി ദീപു (22), കഞ്ഞിക്കുഴി എട്ടാം വാര്‍ഡില്‍ കൂട്ടേഴത്ത് വീട്ടില്‍ അരുൺ (ജിത്ത് -18) എന്നിവരും പതിനാറുകാരനുമാണ് പിടിയിലായത്.

മാരാരിക്കുളം അര്‍ത്തുങ്കല്‍, ആലപ്പുഴ സൗത്ത്, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലായി ഏഴ് മോഷണകേസുകളിലെ പ്രതികളാണ്. കൂറ്റുവേലിയില്‍ വളര്‍ത്തു മത്സ്യം വില്പന കേന്ദ്രത്തില്‍നിന്നു തിലോപ്പി മോഷ്ടിച്ച കേസിലാണ് ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

പതിനൊന്നാം മൈലില്‍ പുലര്‍ച്ചെ വീട്ടമ്മയുടെ മാല പറിച്ചെടുത്ത കേസിലും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച കേസിലും ഇവരാണ് പ്രതികളെന്നു പോലീസ് കണ്ടെത്തി.

മോഷ്ടിച്ച ബൈക്കുകളിലാണ് കണ്ണമാലിയും കുത്തിയതോട്ടിലും മാല പറിച്ചെടുത്തത്. രാത്രി അടിവസ്ത്രം മാത്രം ധരിച്ചു തലക്കെട്ട് കെട്ടി കുറവാസംഘത്തിന്‍റെ മോഡലിലാണ് മോഷണം. സമൂഹ മാധ്യമങ്ങളില്‍ വൈറലായ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.

ദീപും അരുണും ബന്ധുക്കളാണ്. ദീപുവാണ് മോഷണത്തിനു നേതൃത്വം നല്‍കുന്നത് .അരുണാണ് സഹായി. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്.രാജേഷ്,എസ്.ഐമാരായ സെസില്‍, എ.സഞ്ജീവ് കുമാര്‍, എ.എസ്.ഐ മാരായ ജാക്‌സണ്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളെ ജുവനൈല്‍ കോടതിയിലും ഹാജരാക്കി.
More in Latest News :