+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊന്നൻ ഷമീറിന്‍റെ കൂടെ കയറിയ രണ്ടു പേരെ തെരയുന്നു

കണ്ണൂർ: ട്രെയിനിൽ പോലീസിന്‍റെ മർദനത്തിന് ഇരയായ പൊന്നൻ ഷമീറിന്‍റെ കൂടെയുണ്ടായിരുന്ന രണ്ടു പേരെക്കുറിച്ചു റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. നിർമലഗിരി പതിനൊന്നാം
പൊന്നൻ ഷമീറിന്‍റെ കൂടെ കയറിയ രണ്ടു പേരെ തെരയുന്നു
കണ്ണൂർ: ട്രെയിനിൽ പോലീസിന്‍റെ മർദനത്തിന് ഇരയായ പൊന്നൻ ഷമീറിന്‍റെ കൂടെയുണ്ടായിരുന്ന രണ്ടു പേരെക്കുറിച്ചു റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. നിർമലഗിരി പതിനൊന്നാംമൈൽ തൈപറമ്പത്ത് വീട്ടിൽ കെ.ഷമീർ എന്ന പൊന്നൻ ഷമീറാണ് (45) മദ്യപിച്ചു ട്രെയിനിൽ കയറി മർദനത്തിനിരയായത്.

സംഭവത്തിനു ശേഷം പോലീസ് ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിടുകയായിരുന്നു. ഇയാളെക്കുറിച്ചു ബന്ധുക്കൾ യാതൊരു അറിവുമില്ലായിരുന്നു. ഇന്നു രാവിലെ കോഴിക്കോട്ട് നിന്നു പോലീസ് ഷമീറിനെ കണ്ടെത്തിയിട്ടുണ്ട്.

ഒരാഴ്ച മുമ്പു ഷമീർ വീട്ടിൽനിന്നു പോയതാണെന്നും കഴിഞ്ഞ ദിവസം സംഭവം സംബന്ധിച്ചു ടിവിയിൽ വന്ന വാർത്തയിലാണ് ഷമീറിനെ കണ്ടതെന്നുമാണ് സഹോദരി പറഞ്ഞത്. വീട്ടിൽനിന്നു പോയാലും ഷമീർ ഇടയ്ക്കു പല ഫോണുകളിൽനിന്നും വിളിക്കാറുണ്ട്. എന്നാൽ, ഒരാഴ്ചയായി ഇയാളുടെ ഒരു വിവരവുമില്ലെന്നും സഹോദരി പറഞ്ഞു.

മർദനത്തിനിരയായത് ഷമീർ ആണെന്നു വ്യക്തമായ സാഹചര്യത്തിൽ റെയിൽവേ പോലീസും കൂത്തുപറമ്പ് പോലീസും ഷമീറിന്‍റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ റെയിൽവേ പോലീസാണ് ഷമീറിനെക്കുറിച്ച് അന്വേഷിക്കുന്നത്.

ഒരു കളവ് കേസിൽ ശിക്ഷിക്കപ്പെട്ടതുൾപ്പെടെ മോഷണം, പീഡനം, മർദനം തുടങ്ങി ആറു കേസുകളിൽ പ്രതിയായ ഇയാൾ റിസർവേഷൻ കംപാർട്ട്മെന്‍റിൽ കയറിയ സംഭവം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്. പൊന്നൻ ഷമീറിന്‍റെ കൂടെയുള്ള രണ്ടംഗ സംഘം പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടിരുന്നു. കൂടുതൽ, മദ്യപിച്ചതിനാൽ ഇയാൾക്ക് ഓടാൻ സാധിച്ചിരുന്നില്ല.

കൂത്തുപറന്പ് സ്വദേശിയായ ഷമീർ എങ്ങനെയാണ് മാഹിയിൽ എത്തപ്പെട്ടതെന്നും എന്തിനാണ് ട്രെയിനിൽ കയറിയതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. ഞായറാഴ്ചയായിരുന്നു മാവേലി എക്സ്പ്രസിൽ വച്ചു യാത്രക്കാരനായ ഷമീറിനെ ടിക്കറ്റില്ലെന്ന് ആരോപിച്ചു റെയിൽവേ എഎസ്ഐ പ്രമോദ് ബൂട്ടിട്ട കാലുകൊണ്ടു ചവിട്ടി വീഴ്ത്തിയത്. സംഭവം വിവാദമായതിനെത്തുടർന്ന് എഎസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.
More in Latest News :