ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കേസിൽ പ്രതിയായ നടൻ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ ദിലീപിനെതിരേ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷൻ വിചാരണ കോടതിയിലും അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചത്.
കോവിഡ് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് കേസിന്റെ വിചാരണ നീട്ടിവയ്ക്കാൻ മുൻപ് മൂന്ന് തവണ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. വിചാരണയ്ക്ക് സമയം തേടി ഇത് നാലാം തവണയാണ് സർക്കാർ സുപ്രീംകോടതിയിൽ എത്തുന്നത്.
അതേസമയം കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിചാരണ നീട്ടിവയ്ക്കരുതെന്നും പ്രത്യേക കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വിചാരണ കോടതിയുടെ മുന്നിലുള്ള അപേക്ഷ ഇനി ജനുവരി 20-നാണ് പരിഗണിക്കുന്നത്.
കേസിൽ ദിലീപിനെതിരേ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷൻ വിചാരണ കോടതിയിലും അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചത്.
കോവിഡ് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് കേസിന്റെ വിചാരണ നീട്ടിവയ്ക്കാൻ മുൻപ് മൂന്ന് തവണ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. വിചാരണയ്ക്ക് സമയം തേടി ഇത് നാലാം തവണയാണ് സർക്കാർ സുപ്രീംകോടതിയിൽ എത്തുന്നത്.
അതേസമയം കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിചാരണ നീട്ടിവയ്ക്കരുതെന്നും പ്രത്യേക കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വിചാരണ കോടതിയുടെ മുന്നിലുള്ള അപേക്ഷ ഇനി ജനുവരി 20-നാണ് പരിഗണിക്കുന്നത്.