തിരുവനന്തപുരം: കെ റെയിലിനെതിരായ സമര പരിപാടികൾ ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യുഡിഎഫ് ഉന്നതാധികാര യോഗം ഇന്നു ചേരും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ രാവിലെ 11നാണ് യോഗം.
കെ റെയിലിനെതിരേ കടുത്ത സമരത്തിലേക്കു പോകാൻ ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. കെ റെയിലിനായി ഇടുന്ന കല്ലുകൾ പിഴുതെറിയുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംഘർഷവും ലാത്തിച്ചാർജുമൊക്കെ പലേടത്തും അരങ്ങേറുമെന്നാണ് കരുതുന്നത്. എന്നാൽ, സമരത്തിൽ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്.
പദ്ധതി ബാധകമാകുന്ന മേഖലകളിലെ ജനങ്ങളെ മുൻനിർത്തി വലിയ സമരങ്ങളിലേക്കു കടക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇക്കാര്യത്തിലുള്ള തുടർ നീക്കങ്ങൾ ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
ഭൂമി നഷ്ടപ്പെടുന്നവരെ അണിനിരത്തി താഴേത്തട്ടിൽനിന്നു പ്രതിഷേധം സംഘടിപ്പിക്കും. കൂടാതെ, മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുക്കണമോയെന്നതു സംബന്ധിച്ചും തീരുമാനമുണ്ടാകും.
കെ റെയിൽ പദ്ധതിയെ കുറിച്ചു മുഖ്യമന്ത്രി നേരിട്ടു വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനിടെയാണ് സമരങ്ങൾ കടുപ്പിക്കാൻ പ്രതിപക്ഷവും ആലോചിക്കുന്നത്. ജനങ്ങളുടെ ആശങ്ക തള്ളിക്കളഞ്ഞ് സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു.
തുടക്കം മുതൽ ഒടുക്കം വരെയുള്ള കല്ലുകൾ പിഴുതെറിയും. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണുള്ളതെന്ന് ആരോപിച്ച സുധാകരൻ, ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ചു വരുത്തരുതെന്നും മുന്നറിയിപ്പ് നൽകി.
കെ റെയിലിനെതിരേ കടുത്ത സമരത്തിലേക്കു പോകാൻ ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. കെ റെയിലിനായി ഇടുന്ന കല്ലുകൾ പിഴുതെറിയുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംഘർഷവും ലാത്തിച്ചാർജുമൊക്കെ പലേടത്തും അരങ്ങേറുമെന്നാണ് കരുതുന്നത്. എന്നാൽ, സമരത്തിൽ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്.
പദ്ധതി ബാധകമാകുന്ന മേഖലകളിലെ ജനങ്ങളെ മുൻനിർത്തി വലിയ സമരങ്ങളിലേക്കു കടക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇക്കാര്യത്തിലുള്ള തുടർ നീക്കങ്ങൾ ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
ഭൂമി നഷ്ടപ്പെടുന്നവരെ അണിനിരത്തി താഴേത്തട്ടിൽനിന്നു പ്രതിഷേധം സംഘടിപ്പിക്കും. കൂടാതെ, മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുക്കണമോയെന്നതു സംബന്ധിച്ചും തീരുമാനമുണ്ടാകും.
കെ റെയിൽ പദ്ധതിയെ കുറിച്ചു മുഖ്യമന്ത്രി നേരിട്ടു വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനിടെയാണ് സമരങ്ങൾ കടുപ്പിക്കാൻ പ്രതിപക്ഷവും ആലോചിക്കുന്നത്. ജനങ്ങളുടെ ആശങ്ക തള്ളിക്കളഞ്ഞ് സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു.
തുടക്കം മുതൽ ഒടുക്കം വരെയുള്ള കല്ലുകൾ പിഴുതെറിയും. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണുള്ളതെന്ന് ആരോപിച്ച സുധാകരൻ, ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ചു വരുത്തരുതെന്നും മുന്നറിയിപ്പ് നൽകി.