നൂർ സുൽത്താൻ: ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ കസാക്കിസ്ഥാനിൽ അലയടിക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. ഇതേത്തുടർന്നു കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിൽ വാഹനങ്ങൾ കത്തിച്ചതിനെ തുടർന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സർക്കാർ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി.
അൽമാട്ടിയിലും പടിഞ്ഞാറൻ പ്രവിശ്യയായ മാംഗിസ്റ്റൗവിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മുഴുരാത്രി കർഫ്യുവും ആൾക്കൂട്ട നിരോധനവും ഉണ്ടാകും.
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിൽ വാഹനങ്ങൾ കത്തിച്ചതിനെ തുടർന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സർക്കാർ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി.
അൽമാട്ടിയിലും പടിഞ്ഞാറൻ പ്രവിശ്യയായ മാംഗിസ്റ്റൗവിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മുഴുരാത്രി കർഫ്യുവും ആൾക്കൂട്ട നിരോധനവും ഉണ്ടാകും.