ലണ്ടൻ: കളിക്കാർക്കും സ്റ്റാഫുകൾക്കുമിടയിൽ കോവിഡ് വ്യാപനം ഉണ്ടായതിനാൽ വ്യാഴാഴ്ച ആഴ്സണലിനെതിരെ നടക്കുന്ന കാരബാവോ കപ്പ് സെമി ഫൈനൽ ആദ്യ പാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലിവർപൂൾ. കോവിഡ് വ്യാപനത്തെത്തുടർന്നു ക്ലബിന്റെ പരിശീലന മൈതാനം അടച്ചിരുന്നു.
മാനേജർ ക്ലോപ്പ്, ഗോൾകീപ്പർ അലിസൺ ബെക്കർ, ഡിഫൻഡർ ജോയൽ മാറ്റിപ്പ്, ഫോർവേഡ് റോബർട്ടോ ഫിർമിനോ, മറ്റ് മൂന്ന് സ്റ്റാഫ് അംഗങ്ങൾ എന്നിവ ർക്ക് കഴിഞ്ഞാഴ്ച കോവിഡ് ബാധിച്ചിരുന്നു. ഇപ്പോൾ കൂടുതൽ കേസുകൾ വന്നതോടെയാണ് സെമി ഫൈനൽ മാറ്റിവെക്കാൻ ലിവർപൂൾ ആവശ്യപ്പെട്ടത്.
സലാ, മാനെ, നാബി കേറ്റ എന്നിവർ ആഫ്രിക്കൻ നാഷൺസ് കപ്പിനും കൂടെ പോയതോടെ ലിവർപൂൾ പ്രതിസന്ധിയിലാണ്.
മാനേജർ ക്ലോപ്പ്, ഗോൾകീപ്പർ അലിസൺ ബെക്കർ, ഡിഫൻഡർ ജോയൽ മാറ്റിപ്പ്, ഫോർവേഡ് റോബർട്ടോ ഫിർമിനോ, മറ്റ് മൂന്ന് സ്റ്റാഫ് അംഗങ്ങൾ എന്നിവ ർക്ക് കഴിഞ്ഞാഴ്ച കോവിഡ് ബാധിച്ചിരുന്നു. ഇപ്പോൾ കൂടുതൽ കേസുകൾ വന്നതോടെയാണ് സെമി ഫൈനൽ മാറ്റിവെക്കാൻ ലിവർപൂൾ ആവശ്യപ്പെട്ടത്.
സലാ, മാനെ, നാബി കേറ്റ എന്നിവർ ആഫ്രിക്കൻ നാഷൺസ് കപ്പിനും കൂടെ പോയതോടെ ലിവർപൂൾ പ്രതിസന്ധിയിലാണ്.