+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണക്കടത്തു കേസ്: എം.ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ സസ്പെൻഷൻ സർക്കാർ പിൻവലിച
സ്വർണക്കടത്തു കേസ്: എം.ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഒരു വർഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സസ്പെൻഷൻ പിൻവലിക്കുന്നത്. തസ്തിക സംബന്ധിച്ച് സർക്കാർ പിന്നീട് തീരുമാനിക്കും.

അഖിലേന്ത്യാ സർവീസ് ചട്ടമനുസരിച്ച് പരമാവധി സസ്പെൻഷൻ കാലാവധി രണ്ടു വർഷമാണ്. ഇതനുസരിച്ച് അടുത്ത ജൂലൈ വരെ സർക്കാരിനു സസ്പെൻഷൻ കാലാവധി നീട്ടാനാകുമായിരുന്നു. 2023 ജനുവരി വരെയാണ് ശിവശങ്കറിന്‍റെ സർവീസ് കാലാവധി.

സ്വർണക്കടത്തു കേസുമായി കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇഡി) രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവരുമായുള്ള അടുപ്പം ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടർന്നു 2020 ജൂലൈ 16നാണ് ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്ന എം. ശിവശങ്കറിനെ ആദ്യം സസ്പെൻഡ് ചെയ്തത്.

ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായാൽ ആറു മാസത്തിനകം പുനഃപരിശോധന നടത്തണമെന്ന നിയമമനുസരിച്ച് പരിശോധിച്ച ശേഷം സസ്പെൻഷൻ നീട്ടാൻ ശിപാർശ നൽകി. പിന്നീടു പലതവണ സസ്പെൻഷൻ കാലാവധി നീട്ടുകയായിരുന്നു.

ക്രിമിനൽ കേസിൽ കുറ്റമോ വിചാരണയോ നേരിടുന്ന ഉദ്യഗസ്ഥരുടെ സസ്പെൻഷൻ കാലാവധി ഉന്നതതല സമിതിയുടെ ശിപാർശ പ്രകാരം നീട്ടാൻ സർക്കാരിന് അധികാരമുണ്ട്. ഇക്കാര്യം കേന്ദ്രത്തിനെ അറിയിക്കണം. 2020 ജൂലൈയിൽ സസ്പെൻഷനിലായ ശിവശങ്കറിന്‍റെ കാലാവധി ഇങ്ങനെയാണ് നീട്ടിയത്.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ശിവശങ്കറിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ശിവശങ്കർ.

ശിവശങ്കറിനെ ഇനിയും സസ്പെൻഷനിൽ നിർത്തേണ്ടതില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ. സസ്പെൻഷൻ റിവ്യു ചെയ്യുന്നതിന്‍റെ ഭാഗമായി കേസിന്‍റെ വിശദാംശങ്ങൾ കസ്റ്റംസിനോട് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇഡിയോടു കേസിന്‍റെ വിവരങ്ങൾ ചോദിച്ചിരുന്നോയെന്നു വ്യക്തമല്ല.
More in Latest News :