+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിൽവർ ലൈന് പുനരധിവാസ പാക്കേജായി; വീട്‌ നഷ്‌ടമാകുന്നവർക്ക് 4.6 ലക്ഷം നൽകും

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ പുനരധിവാസ പാക്കേജിന്‍റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട്‌ നഷ്‌ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്‌ടപരിഹ
സിൽവർ ലൈന് പുനരധിവാസ പാക്കേജായി; വീട്‌ നഷ്‌ടമാകുന്നവർക്ക് 4.6 ലക്ഷം നൽകും
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ പുനരധിവാസ പാക്കേജിന്‍റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട്‌ നഷ്‌ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്‌ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി നൽകും. അല്ലെങ്കില്‍ നഷ്‌ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്‌ട‌പരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുക.

തിരുവനന്തപുരത്ത്‌ ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിൽ മുഖ്യമന്ത്രിയാണ്‌ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്‌. കേരളത്തിൽ ഗതാഗത സൗകര്യം കൂടണം. ഭൂമി നഷ്‌ടപ്പെട്ടവരെ സഹായിക്കുകയാണ്‌ സർക്കാർ ചെയ്യുക. ആളുകളെ ഉപദ്രവിക്കലല്ല ഉണ്ടാവുക. കേരളത്തെ മുന്നോട്ട് എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്‌ട‌പരിഹാരം നല്‍കും. വാണിജ്യസ്ഥാപനം നഷ്‌ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്‌ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നല്‍കും.

വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്‌ടമാകുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും പാക്കേജിന്‍റെ ഭാഗമായി നല്‍കും. വാസസ്ഥലം നഷ്‌ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപയും നല്‍കും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശേരി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്‌, കണ്ണൂർ, കാസർഗോഡ്‌ എന്നിങ്ങനെയാണ് സ്റ്റേഷനുകൾ വരിക.
More in Latest News :