ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിപാർട്ടിയിൽ പങ്കെടുത്ത ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറുഖ് ഖാന്റെ മകനെ പിടികൂടിയതിലൂടെ വിവാദം സൃഷ്ടിച്ച എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കെഡെയുടെ എൻസിബിയിലെ കാലാവധി അവസാനിച്ചു. വാങ്കെഡെ ഡിആർഐയിലേക്കു മടങ്ങും.
എൻസിബി ഇൻഡോർ സോണൽ ഡയറക്ടർ ബ്രിജേന്ദ്ര ചൗധരി മുംബൈയുടെ ചുമതലകൂടി വഹിക്കും. 2008 ബാച്ച് ഐആർഎസ് ഓഫീസറായ സമീർ വാങ്കെഡെ 2020 ഓഗസ്റ്റിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യിലെത്തിയത്. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണത്തിനാണു വാങ്കെഡെയെ എൻസിബിയിൽ കൊണ്ടുവന്നത്. 2021 ഓഗസ്റ്റിൽ വാങ്കെഡെയുടെ സേവനം നാലു മാസത്തേക്കുകൂടി നീട്ടി. ഇതാണ് 2021 ഡിസംബർ 31ന് അവസാനിച്ചത്. വാങ്കെഡെയുടെ കാലാവധി നീട്ടാൻ എൻസിബി ആവശ്യപ്പെട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസി(സിബിഐസി)ന്റെ കീഴിലുള്ള അന്വേഷണ ഏജൻസിയാണ് ഡിആർഐ.
ആര്യൻ ഖാന്റെ അറസ്റ്റോടെ സമീർ വാങ്കെഡെയ്ക്കെതിരെ ജാതി സർട്ടിഫിക്കറ്റ് തിരുത്തിയെന്നതുൾപ്പെടെ ഗുരുത ആരോപണങ്ങളുമായി എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് രംഗത്തെത്തിയിരുന്നു. ആര്യനെയും മറ്റുള്ളവരെയും മയക്കുമരുന്ന് കേസിൽനിന്ന് രക്ഷപ്പെടുത്താൻ വാങ്കെഡെയും എൻസിബി ഉദ്യോഗസ്ഥരും 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നു ആഡംബര കപ്പൽ കേസിലെ സാക്ഷി പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. തുടർന്ന് വാങ്കെഡെയെ ആര്യൻ കേസ് അന്വേഷണച്ചുമതലയിൽനിന്നു നീക്കി.
എൻസിബി ഇൻഡോർ സോണൽ ഡയറക്ടർ ബ്രിജേന്ദ്ര ചൗധരി മുംബൈയുടെ ചുമതലകൂടി വഹിക്കും. 2008 ബാച്ച് ഐആർഎസ് ഓഫീസറായ സമീർ വാങ്കെഡെ 2020 ഓഗസ്റ്റിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യിലെത്തിയത്. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണത്തിനാണു വാങ്കെഡെയെ എൻസിബിയിൽ കൊണ്ടുവന്നത്. 2021 ഓഗസ്റ്റിൽ വാങ്കെഡെയുടെ സേവനം നാലു മാസത്തേക്കുകൂടി നീട്ടി. ഇതാണ് 2021 ഡിസംബർ 31ന് അവസാനിച്ചത്. വാങ്കെഡെയുടെ കാലാവധി നീട്ടാൻ എൻസിബി ആവശ്യപ്പെട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസി(സിബിഐസി)ന്റെ കീഴിലുള്ള അന്വേഷണ ഏജൻസിയാണ് ഡിആർഐ.
ആര്യൻ ഖാന്റെ അറസ്റ്റോടെ സമീർ വാങ്കെഡെയ്ക്കെതിരെ ജാതി സർട്ടിഫിക്കറ്റ് തിരുത്തിയെന്നതുൾപ്പെടെ ഗുരുത ആരോപണങ്ങളുമായി എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് രംഗത്തെത്തിയിരുന്നു. ആര്യനെയും മറ്റുള്ളവരെയും മയക്കുമരുന്ന് കേസിൽനിന്ന് രക്ഷപ്പെടുത്താൻ വാങ്കെഡെയും എൻസിബി ഉദ്യോഗസ്ഥരും 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നു ആഡംബര കപ്പൽ കേസിലെ സാക്ഷി പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. തുടർന്ന് വാങ്കെഡെയെ ആര്യൻ കേസ് അന്വേഷണച്ചുമതലയിൽനിന്നു നീക്കി.