പനാജി: ഐഎസ്എല്ലിൽ മുംബൈ സിറ്റിയെ മലർത്തിയടിച്ച് ഒഡീഷ എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഒഡീഷയുടെ ജയം. ആദ്യം ലീഡ് എടുത്ത ഒഡീഷ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്നശേഷമാണ് തിരിച്ചടിച്ചത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ അരിഡായി കാബ്രേരയിലൂടെ ഒഡീഷ ലീഡ് എടുത്തു. പത്താം മിനിറ്റിൽ മുംബൈ അഹമ്മദ് ജാഹുവിലൂടെ ആദ്യ ഗോൾ മടക്കി. 38-ാം മിനിറ്റിൽ ഇഗോർ അംഗൂളോ വീണ്ടും ഒഡീഷയുടെ വല കുലുക്കി. ഇതോടെ മുംബൈ ഒരു ഗോളിന്റെ ലീഡ് നേടി ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിൽ മുംബൈയുടെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് ഒഡീഷ കളത്തിലിറങ്ങിയത്. 70-ാം മിനിറ്റിലും 77-ാം മിനിറ്റിലും മുംബൈയെ ഞെട്ടിച്ചുകൊണ്ട് ജെറി മാവിമിങ്താങ ഒഡീഷയ്ക്കായി സ്കോർ ചെയ്തു. ഇതോട ഒരു ഗോളിന്റെ ലീഡും ഒഡീഷയ്ക്കായി.
89-ാം മിനിറ്റിൽ ജൊനാതാസ് ഡി ജീസസ് മുംബൈയുടെ വല വീണ്ടും കുലുക്കി. ഇതോടെ രണ്ട് ഗോൾ ലീഡിൽ ഒഡീഷ വിജയം ഉറപ്പിച്ചു.
ജയിച്ച ഒഡീഷ 13 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്. 16 പോയിന്റുള്ള മുംബൈയാണ് ലീഗിൽ ഒന്നാമത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ അരിഡായി കാബ്രേരയിലൂടെ ഒഡീഷ ലീഡ് എടുത്തു. പത്താം മിനിറ്റിൽ മുംബൈ അഹമ്മദ് ജാഹുവിലൂടെ ആദ്യ ഗോൾ മടക്കി. 38-ാം മിനിറ്റിൽ ഇഗോർ അംഗൂളോ വീണ്ടും ഒഡീഷയുടെ വല കുലുക്കി. ഇതോടെ മുംബൈ ഒരു ഗോളിന്റെ ലീഡ് നേടി ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിൽ മുംബൈയുടെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് ഒഡീഷ കളത്തിലിറങ്ങിയത്. 70-ാം മിനിറ്റിലും 77-ാം മിനിറ്റിലും മുംബൈയെ ഞെട്ടിച്ചുകൊണ്ട് ജെറി മാവിമിങ്താങ ഒഡീഷയ്ക്കായി സ്കോർ ചെയ്തു. ഇതോട ഒരു ഗോളിന്റെ ലീഡും ഒഡീഷയ്ക്കായി.
89-ാം മിനിറ്റിൽ ജൊനാതാസ് ഡി ജീസസ് മുംബൈയുടെ വല വീണ്ടും കുലുക്കി. ഇതോടെ രണ്ട് ഗോൾ ലീഡിൽ ഒഡീഷ വിജയം ഉറപ്പിച്ചു.
ജയിച്ച ഒഡീഷ 13 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്. 16 പോയിന്റുള്ള മുംബൈയാണ് ലീഗിൽ ഒന്നാമത്.