ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നാണ് ഹരിയാനയിലെ ദാരിദ്രയില് നടന്ന പൊതുപരിപാടിയില്‍ സത്യപാൽ മാലിക് വെളിപ്പെടുത്തിയത്.
കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മോദിയുമായി വഴക്കിട്ടുവെന്നും മാലിക് പറഞ്ഞു. കർഷകസമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. അഞ്ച് മിനിറ്റിനുള്ളിൽ മോദി വളരെ മോശമായി പെരുമാറി.
500 കർഷകർ സമരത്തിനിടെ മരിച്ചുവെന്ന് പറഞ്ഞപ്പോൾ "അവർ എനിക്കുവേണ്ടിയാണോ മരിച്ചത്?' എന്നായിരുന്നു ചോദ്യം. താങ്കൾ രാജാവായിരിക്കുന്നതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നു താനും മറുപടി പറഞ്ഞു. തുടർന്ന് അമിത്ഷാ യെ കാണാൻ പറഞ്ഞ് അലസിപ്പിരിയുകയായിരുന്നു.- മാലിക് വെളിപ്പെടുത്തി.
കർഷകസമരത്തിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് എതിരേ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. നേരത്തെ ജമ്മു കാഷ്മീർ ഗവര്‍ണറായിരുന്നു. പിന്നീട് അദ്ദേഹത്തെ ഗോവയിലേക്കും മേഘാലയയിലേക്കും മാറ്റുകയായിരുന്നു.
കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മോദിയുമായി വഴക്കിട്ടുവെന്നും മാലിക് പറഞ്ഞു. കർഷകസമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. അഞ്ച് മിനിറ്റിനുള്ളിൽ മോദി വളരെ മോശമായി പെരുമാറി.
500 കർഷകർ സമരത്തിനിടെ മരിച്ചുവെന്ന് പറഞ്ഞപ്പോൾ "അവർ എനിക്കുവേണ്ടിയാണോ മരിച്ചത്?' എന്നായിരുന്നു ചോദ്യം. താങ്കൾ രാജാവായിരിക്കുന്നതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നു താനും മറുപടി പറഞ്ഞു. തുടർന്ന് അമിത്ഷാ യെ കാണാൻ പറഞ്ഞ് അലസിപ്പിരിയുകയായിരുന്നു.- മാലിക് വെളിപ്പെടുത്തി.
കർഷകസമരത്തിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് എതിരേ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. നേരത്തെ ജമ്മു കാഷ്മീർ ഗവര്‍ണറായിരുന്നു. പിന്നീട് അദ്ദേഹത്തെ ഗോവയിലേക്കും മേഘാലയയിലേക്കും മാറ്റുകയായിരുന്നു.