ആലപ്പുഴ: കർഫ്യൂ ലംഘിച്ചെന്നാരോപിച്ച് മത്സ്യത്തൊഴിലാളിയെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര സ്വദേശി അമൽ ബാബുവിനെയാണ് ഡിസംബർ 31ന് രാത്രിയിൽ കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് മർദിച്ചത്.
പരിക്കേറ്റ അമൽ ബാബുവിനെ പോലീസുകാർ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായും പരാതിയുണ്ട്. ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകൾ അമലിന്റെ ശരീരത്തിലുണ്ട്. യുവാവിന് ഇപ്പോൾ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല.
അമലിന്റെ കൈവശം ആപ്പിളിന്റെ ഐ ഫോൺ 12 ഉണ്ടായിരുന്നു. ഈ ഫോൺ എസ്ഐ വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചതായും അമൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് പോലീസിന്റെ മറുപടി.
പരിക്കേറ്റ അമൽ ബാബുവിനെ പോലീസുകാർ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായും പരാതിയുണ്ട്. ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകൾ അമലിന്റെ ശരീരത്തിലുണ്ട്. യുവാവിന് ഇപ്പോൾ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല.
അമലിന്റെ കൈവശം ആപ്പിളിന്റെ ഐ ഫോൺ 12 ഉണ്ടായിരുന്നു. ഈ ഫോൺ എസ്ഐ വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചതായും അമൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് പോലീസിന്റെ മറുപടി.