ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രൻ പങ്കെടുക്കില്ല. നടപടിയുണ്ടാകില്ലെന്ന് നേതൃത്വം ഉറപ്പ് നൽകാത്തതിനാലാണ് അദ്ദേഹം പങ്കെടുക്കാത്തതെന്നാണ് സൂചന.
സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാജേന്ദ്രൻ ഞായറാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ നടപടി സംബന്ധിച്ച് നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രൻ നിലപാട് മാറ്റിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെതിരെ പാർട്ടിയിൽ നിന്നും രൂക്ഷവിമർശനമാണ് നേരിടേണ്ടി വന്നത്. കൂടാതെ രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.
രാജേന്ദ്രൻ പ്രചാരണങ്ങളിൽ സജീവമായിരുന്നില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാജേന്ദ്രൻ ഞായറാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ നടപടി സംബന്ധിച്ച് നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രൻ നിലപാട് മാറ്റിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെതിരെ പാർട്ടിയിൽ നിന്നും രൂക്ഷവിമർശനമാണ് നേരിടേണ്ടി വന്നത്. കൂടാതെ രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.
രാജേന്ദ്രൻ പ്രചാരണങ്ങളിൽ സജീവമായിരുന്നില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.