അഗർത്തല: ത്രുപുരയിൽ ബംഗ്ലാദേശുമായുള്ള അതിർത്തിയിൽ സന്പൂർണസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വേലി അടുത്തവർഷം പൂർത്തിയാകുമെന്ന് ബിഎസ്എഫ്. 856 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തിയിലെ 85 ശതമാനത്തോളം സ്ഥലത്ത് ഇതിനകം വേലി നിർമിച്ചുകഴിഞ്ഞുവെന്നും ബിഎസ്എഫ് (ത്രിപുര ഫ്രോണ്ടിയർ) ഐജി സുശാന്ത് കുമാർ നാഥ് പറഞ്ഞു. ഇവയ്ക്കൊപ്പം ഫ്ളെഡ്ലൈറ്റുകളും സ്ഥാപിക്കുന്ന ജോലി തുടരുകയാണ്.
സംസ്ഥാനത്തെ വിഘടനവാദത്തെ അടിച്ചമർത്തുന്നതിൽ വലിയ വിജയം കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. 2017 നുശേഷം 31 നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (എൻഎൽഎഫ്ടി) തീവ്രവാദികൾ കീഴടങ്ങി. ഇതിലൊരാൾ ആയുധപരിശീലനം നേടിയിട്ടുണ്ട്.
രാജ്യാന്തര അതിർത്തയിൽനിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച 218 പേരെ കഴിഞ്ഞവർഷം ബിഎസ്എഫ് അറസ്റ്റ് ചെയ്തു. 35.64 കോടിരൂപ വിലവരുന്ന വസ്തുവകകൾ ഇവരിൽനിന്നു പിടിച്ചെടുത്തുവെന്നും ഐജി സുശാന്ത് കുമാർ നാഥ് അറിയിച്ചു.
സംസ്ഥാനത്തെ വിഘടനവാദത്തെ അടിച്ചമർത്തുന്നതിൽ വലിയ വിജയം കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. 2017 നുശേഷം 31 നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (എൻഎൽഎഫ്ടി) തീവ്രവാദികൾ കീഴടങ്ങി. ഇതിലൊരാൾ ആയുധപരിശീലനം നേടിയിട്ടുണ്ട്.
രാജ്യാന്തര അതിർത്തയിൽനിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച 218 പേരെ കഴിഞ്ഞവർഷം ബിഎസ്എഫ് അറസ്റ്റ് ചെയ്തു. 35.64 കോടിരൂപ വിലവരുന്ന വസ്തുവകകൾ ഇവരിൽനിന്നു പിടിച്ചെടുത്തുവെന്നും ഐജി സുശാന്ത് കുമാർ നാഥ് അറിയിച്ചു.