തിരുവനന്തപുരം: കൊല്ലത്തെ സ്വാശ്രയ മെഡിക്കൽ കോളജിൽ എംബിബിഎസ് കോഴ്സിന് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ഫീസിനേക്കാൾ കൂടുതൽ തുക ഈടാക്കുന്നുവെന്ന് പരാതി. കൊല്ലം അസീസിയ മെഡിക്കൽ കോളജിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.
ഉയർന്ന ഫീസ് നല്കണമെന്ന് കോളജ് മാനേജ്മെന്റ് ആവശ്യപ്പെടുന്നുവെന്നു കാട്ടി 2020 ൽ പ്രവേശനം നേടിയ ചില വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ പ്രവേശന മേൽനോട്ട ചുമതലയുള്ള ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റിക്കു പരാതി നൽകി. ഫീ റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ച ഫീസ് അടയ്ക്കാൻ എത്തിയ വിദ്യാർഥിയുടെ രക്ഷിതാവിനോട് കൂടിയ തുക ഡിഡി ആയി എടുത്തു നല്കാൻ കോളജ് അധികൃതർ ആവശ്യപ്പെട്ടെന്നു വിദ്യാർഥികൾ ഫീ റഗുലേറ്ററി കമ്മിറ്റിക്കു നല്കിയ പരാതിയിൽ പറയുന്നു.
കൂടിയ ഫീസ് ആവശ്യപ്പെട്ടതു സംബന്ധിച്ച് വിദ്യാർഥികളുടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായും ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഓഫീസ് അറിയിച്ചു. വിദ്യാർഥിയുടെ പരാതിയിൽ വസ്തുത ഉണ്ടെന്നു ബോധ്യപ്പെട്ടാൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചു.
എന്നാൽ അമിത ഫീസ് ഈടാക്കുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് കോളജ് അധികൃതരുടെ നിലപാട്. ഇക്കാര്യത്തിൽ ഫീ റഗുലേറ്ററി കമ്മിറ്റിക്കു വിശദമായ മറുപടി നല്കുമെന്നു അസീസിയ മെഡിക്കൽ കോളജ് എംബിബിഎസ് ചുമതലയുള്ള ഡോ. റിയാസ് ദീപികയോട് പറഞ്ഞു.
ഉയർന്ന ഫീസ് നല്കണമെന്ന് കോളജ് മാനേജ്മെന്റ് ആവശ്യപ്പെടുന്നുവെന്നു കാട്ടി 2020 ൽ പ്രവേശനം നേടിയ ചില വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ പ്രവേശന മേൽനോട്ട ചുമതലയുള്ള ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റിക്കു പരാതി നൽകി. ഫീ റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ച ഫീസ് അടയ്ക്കാൻ എത്തിയ വിദ്യാർഥിയുടെ രക്ഷിതാവിനോട് കൂടിയ തുക ഡിഡി ആയി എടുത്തു നല്കാൻ കോളജ് അധികൃതർ ആവശ്യപ്പെട്ടെന്നു വിദ്യാർഥികൾ ഫീ റഗുലേറ്ററി കമ്മിറ്റിക്കു നല്കിയ പരാതിയിൽ പറയുന്നു.
കൂടിയ ഫീസ് ആവശ്യപ്പെട്ടതു സംബന്ധിച്ച് വിദ്യാർഥികളുടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായും ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഓഫീസ് അറിയിച്ചു. വിദ്യാർഥിയുടെ പരാതിയിൽ വസ്തുത ഉണ്ടെന്നു ബോധ്യപ്പെട്ടാൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചു.
എന്നാൽ അമിത ഫീസ് ഈടാക്കുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് കോളജ് അധികൃതരുടെ നിലപാട്. ഇക്കാര്യത്തിൽ ഫീ റഗുലേറ്ററി കമ്മിറ്റിക്കു വിശദമായ മറുപടി നല്കുമെന്നു അസീസിയ മെഡിക്കൽ കോളജ് എംബിബിഎസ് ചുമതലയുള്ള ഡോ. റിയാസ് ദീപികയോട് പറഞ്ഞു.