+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പശ്ചിമഘട്ടം: കരട് വിജ്ഞാപനം ജൂണ്‍ 30 വരെ നീട്ടി

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള കരടു വിജ്ഞാപനത്തിന്‍റെ കാലാവധി ആറു മാസത്തേക്കു നീട്ടി. കരട് വിജ്
പശ്ചിമഘട്ടം: കരട് വിജ്ഞാപനം ജൂണ്‍ 30 വരെ നീട്ടി
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള കരടു വിജ്ഞാപനത്തിന്‍റെ കാലാവധി ആറു മാസത്തേക്കു നീട്ടി. കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ജൂണ്‍ 30 വരെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീട്ടിയിരിക്കുന്നത്.

കരട് വിജ്ഞാപനം 2014 മുതൽ വിവിധ ഘട്ടങ്ങളായി ദീർഘിപ്പിക്കുകയായിരുന്നു. ഡിസംബർ 31ന് അവസാനിച്ച കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ജൂണ്‍ 30 നീട്ടുന്നു എന്നു മാത്രമാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളൂ.

അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളം ഉൾപ്പട്ടെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ചർച്ച നടത്തിയെങ്കിലും കരട് വിജ്ഞാപനത്തിന്‍റെ കാലാവധി വീണ്ടും ദീർഘിപ്പിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലകൾ ഉൾപ്പടെ വിവിധ വ്യവസ്ഥകൾ സംബന്ധിച്ചു സംസ്ഥാനങ്ങളുമായി ചർച്ച പൂർത്തിയാകാത്തതാണ് കരടിന്‍റെ കാലാവധി വീണ്ടും നീട്ടി വെക്കാൻ വഴി തെളിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നുള്ള വിശദീകരണം.

നിലവിൽ ഇഎസ്എ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. കേരളം നേരത്തേ സമർപ്പിച്ച ഭേദഗതികളിൽ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണ്ണമായും ഒഴിവാക്കി മാത്രമേ പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാവൂ എന്നു നിർദേശിച്ചിരുന്നു.
More in Latest News :