തിരുവനന്തപുരം: കോവളത്ത് മദ്യം വാങ്ങി വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തതിൽ പോലീസിനുള്ളിൽ പ്രതിഷേധം. പോലീസ് ഓഫിസേഴ്സ് അസോസിയേഷന് പ്രതിഷേധം അറിയിച്ചു.
വസ്തുതകള്‍ അന്വേഷിക്കാതെയാണ് സസ്പെന്ഷന്. സമഗ്ര അന്വേഷണം വേണം. അന്വേഷണ റിപ്പോര്‍ട്ട് വരുംവരെ സസ്പെന്ഷന് നടപടി മരവിപ്പിക്കണെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. താമസസ്ഥലത്തേക്കല്ല, ബീച്ചിലേക്കാണ് വിദേശപൗരന് മദ്യം കൊണ്ടുപോയതെന്നും അസോസിയേഷന് ആരോപിച്ചു.
തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്നു മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീഫനെയാണ് പോലീസ് തടഞ്ഞത്.
ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബി വറേജിൽ പോയി ബിൽ വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.
മദ്യം ഒഴുക്കിക്കളഞ്ഞിട്ടു പ്ലാസ്റ്റിക് കുപ്പികൾ അവിടെ ഉപേക്ഷിക്കാതെ തന്റെ ബാഗിൽ തിരികെ വച്ച സ്റ്റീഫന്റെ ഉത്തരവാദിത്വപൂർണമായ പെരുമാറ്റത്തെ നിര വധിപേർ അഭിനന്ദിച്ചിരുന്നു.
വസ്തുതകള്‍ അന്വേഷിക്കാതെയാണ് സസ്പെന്ഷന്. സമഗ്ര അന്വേഷണം വേണം. അന്വേഷണ റിപ്പോര്‍ട്ട് വരുംവരെ സസ്പെന്ഷന് നടപടി മരവിപ്പിക്കണെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. താമസസ്ഥലത്തേക്കല്ല, ബീച്ചിലേക്കാണ് വിദേശപൗരന് മദ്യം കൊണ്ടുപോയതെന്നും അസോസിയേഷന് ആരോപിച്ചു.
തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്നു മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീഫനെയാണ് പോലീസ് തടഞ്ഞത്.
ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബി വറേജിൽ പോയി ബിൽ വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.
മദ്യം ഒഴുക്കിക്കളഞ്ഞിട്ടു പ്ലാസ്റ്റിക് കുപ്പികൾ അവിടെ ഉപേക്ഷിക്കാതെ തന്റെ ബാഗിൽ തിരികെ വച്ച സ്റ്റീഫന്റെ ഉത്തരവാദിത്വപൂർണമായ പെരുമാറ്റത്തെ നിര വധിപേർ അഭിനന്ദിച്ചിരുന്നു.