ചണ്ഡീഗഡ്: ഹരിയാനയിലെ ക്വാറിയിൽ മണ്ണിടിച്ചിൽ നിരവധി പേരെ കാണാതായി. മൂന്നു പേരെ രക്ഷപെടുത്തി. ഭിവാനി ജില്ലയിലെ തോഷാം ബ്ലോക്കിലെ ദാദമിലാണ് സംഭവം. 20ഓളം ആളുകളും നിരവധി വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനങ്ങൾ ഉടൻ നടത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര സഹായവും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.
തൊഴിലാളികൾ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കൃഷിമന്ത്രി ജെപി ദലാൽ സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണൽ പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം ഖനന മേഖലയിലും ഖനക് പഹാരിയിലും ഖനന പ്രവർത്തനങ്ങൾ വൻതോതിൽ നടന്നുവരികയാണ്.
രക്ഷാപ്രവർത്തനങ്ങൾ ഉടൻ നടത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര സഹായവും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.
തൊഴിലാളികൾ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കൃഷിമന്ത്രി ജെപി ദലാൽ സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണൽ പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം ഖനന മേഖലയിലും ഖനക് പഹാരിയിലും ഖനന പ്രവർത്തനങ്ങൾ വൻതോതിൽ നടന്നുവരികയാണ്.