ചെന്നൈ: കോവിഡിന്റെ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ഈ മാസം പത്തുവരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനം. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ യോഗങ്ങൾക്കു നിലവിലുള്ള നിയന്ത്രണം തുടരുമെന്ന് ആരോഗ്യവിദഗ്ധരുൾപ്പെടെ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
യുകെജി വരെയുള്ള എല്ലാ സ്കൂളുകളും അടയ്ക്കും. ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഈ മാസം പത്തുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും അനുവദിക്കുക. വ്യാപാര പ്രദർശനങ്ങൾക്കും പുസ്തക മേളകൾക്കും വിലക്കുണ്ട്.
ഒന്പതു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങളോടെ പഠനം തുടരും. ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾക്കും മാറ്റമില്ല. ഹോട്ടലുകളിലും റസ്റ്ററൻറുകളിലും ഹോസ്റ്റലുകളിലും അന്പതു ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. കോവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്താനും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു.
യുകെജി വരെയുള്ള എല്ലാ സ്കൂളുകളും അടയ്ക്കും. ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഈ മാസം പത്തുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും അനുവദിക്കുക. വ്യാപാര പ്രദർശനങ്ങൾക്കും പുസ്തക മേളകൾക്കും വിലക്കുണ്ട്.
ഒന്പതു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങളോടെ പഠനം തുടരും. ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾക്കും മാറ്റമില്ല. ഹോട്ടലുകളിലും റസ്റ്ററൻറുകളിലും ഹോസ്റ്റലുകളിലും അന്പതു ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. കോവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്താനും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു.