പറവൂർ: പറവൂർ പെരുവാരത്ത് വീട്ടിനുള്ളിൽ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സഹോദരിയെ ഇന്നു സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും.
തുടർന്നു കോടതിയിൽ ഹാജരാക്കും. പെരുവാരം പനോരമ നഗറിൽ അറയ്ക്കപറമ്പ് ശിവാനന്ദന്റെ മകൾ വിസ്മയയാണ്(25) പൊള്ളലേറ് മരിച്ചത്. കേസിൽ സഹോദരി ജിത്തു (22) ഇന്നലെ പോലീസിന്റെ പിടിയിലായിരുന്നു.
മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. സഹോദരിമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മാതാപിതാക്കൾ ആലുവയിലെ ആശുപത്രിയിൽ പോയതായിരുന്നു. ജിത്തുവിന്റെ അക്രമ സ്വഭാവം ഭയന്നു കൈകൾ ബന്ധിച്ചാണ് ഇവർ പോയത്.
എന്നാൽ, പ്രാഥമിക ആവശ്യം പറഞ്ഞു കെട്ടഴിപ്പിച്ച ജിത്തു വിസ്മയയുമായി വാക്കുതർക്കമുണ്ടാക്കി. പ്രകോപിതയായി കത്തിക്കൊണ്ടു കുത്തുകയുമായിരുന്നു. കുത്തേറ്റു കുഴഞ്ഞു വീണ വിസ്മയ മരിച്ചെന്നു കരുതി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ പിൻവശം വഴി പുറത്തു കടന്നു രക്ഷപ്പെടുകയായിരുന്നു എന്നാണ് ജിത്തു പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
സിമ്മും ബാറ്ററിയും ഊരിമാറ്റി
വിസ്മയയുടെ ഫോണുമായി സ്ഥലം വിട്ട ജിത്തു ഫോണിൽ നിന്നും സിമ്മും ബാറ്ററിയും ഊരി മാറ്റിയത് പോലീസിന് ഇവരുടെ ലൊക്കേഷൻ തിരിച്ചറിയാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചു. നേരത്തേ രണ്ടു പ്രാവശ്യം വീട് വിട്ട് ഇറങ്ങി പോയിട്ടുള്ള ജിത്തു ഇപ്രകാരം സിം എടുത്ത് മാറ്റി ഫോൺ നിശ്ചലമാക്കിയിട്ടുണ്ട്.
വീട്ടിൽനിന്നു തീ ഉയരുന്നതുകണ്ട പരിസരവാസികൾ വിളിച്ചറിയിച്ചതനുസരിച്ചു ഫയർ ഫോഴ്സ് എത്തി തീ അണച്ച ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ കത്തികരിഞ്ഞ ശരീരം വീട്ടിലെ മുറിയിൽ കണ്ടെത്തിയത്. സംഭവ സമയത്തു വീട്ടിലുണ്ടായിരുന്ന ജിത്തുവിനെ കാണാതായതു മരിച്ചതാരെന്ന സംശയത്തിന് ഇടയാക്കിയിരുന്നു.
ലക്ഷദ്വീപുകാരിയെന്നു മറുപടി
ബുധനാഴ്ച അർധരാത്രിയോടെ എറണാകുളത്ത് അലഞ്ഞു തിരിയുന്ന നിലയിൽ കണ്ടെത്തിയ ജിത്തുവിനെ പിങ്ക് പോലീസ് പിടികൂടിയെങ്കിലും തിരിച്ചറിയാൻ ഇവർക്കു സാധിച്ചില്ല. ലക്ഷദ്വീപുകാരിയാണെന്നു ജിത്തു പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
തുടന്ന് ലക്ഷദ്വീപ് പോലീസ് എത്തി ലക്ഷദ്വീപുകാരിയല്ലെന്ന് ഉറപ്പാക്കുകയായിരുന്നു. ഇതോടെ വീട് വിട്ടു പോന്ന ആരോ എന്ന നിലയിൽ ഇവരെ പോലീസ് കാക്കനാട് തെരുവോരം മുരുകന്റെ അഭയ കേന്ദ്രത്തിലേക്കു മാറ്റി. ഇതിനിടയിൽ ഇവരെ കണ്ടെത്താൻ പറവൂർ പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
തുടർന്നു കോടതിയിൽ ഹാജരാക്കും. പെരുവാരം പനോരമ നഗറിൽ അറയ്ക്കപറമ്പ് ശിവാനന്ദന്റെ മകൾ വിസ്മയയാണ്(25) പൊള്ളലേറ് മരിച്ചത്. കേസിൽ സഹോദരി ജിത്തു (22) ഇന്നലെ പോലീസിന്റെ പിടിയിലായിരുന്നു.
മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. സഹോദരിമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മാതാപിതാക്കൾ ആലുവയിലെ ആശുപത്രിയിൽ പോയതായിരുന്നു. ജിത്തുവിന്റെ അക്രമ സ്വഭാവം ഭയന്നു കൈകൾ ബന്ധിച്ചാണ് ഇവർ പോയത്.
എന്നാൽ, പ്രാഥമിക ആവശ്യം പറഞ്ഞു കെട്ടഴിപ്പിച്ച ജിത്തു വിസ്മയയുമായി വാക്കുതർക്കമുണ്ടാക്കി. പ്രകോപിതയായി കത്തിക്കൊണ്ടു കുത്തുകയുമായിരുന്നു. കുത്തേറ്റു കുഴഞ്ഞു വീണ വിസ്മയ മരിച്ചെന്നു കരുതി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ പിൻവശം വഴി പുറത്തു കടന്നു രക്ഷപ്പെടുകയായിരുന്നു എന്നാണ് ജിത്തു പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
സിമ്മും ബാറ്ററിയും ഊരിമാറ്റി
വിസ്മയയുടെ ഫോണുമായി സ്ഥലം വിട്ട ജിത്തു ഫോണിൽ നിന്നും സിമ്മും ബാറ്ററിയും ഊരി മാറ്റിയത് പോലീസിന് ഇവരുടെ ലൊക്കേഷൻ തിരിച്ചറിയാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചു. നേരത്തേ രണ്ടു പ്രാവശ്യം വീട് വിട്ട് ഇറങ്ങി പോയിട്ടുള്ള ജിത്തു ഇപ്രകാരം സിം എടുത്ത് മാറ്റി ഫോൺ നിശ്ചലമാക്കിയിട്ടുണ്ട്.
വീട്ടിൽനിന്നു തീ ഉയരുന്നതുകണ്ട പരിസരവാസികൾ വിളിച്ചറിയിച്ചതനുസരിച്ചു ഫയർ ഫോഴ്സ് എത്തി തീ അണച്ച ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ കത്തികരിഞ്ഞ ശരീരം വീട്ടിലെ മുറിയിൽ കണ്ടെത്തിയത്. സംഭവ സമയത്തു വീട്ടിലുണ്ടായിരുന്ന ജിത്തുവിനെ കാണാതായതു മരിച്ചതാരെന്ന സംശയത്തിന് ഇടയാക്കിയിരുന്നു.
ലക്ഷദ്വീപുകാരിയെന്നു മറുപടി
ബുധനാഴ്ച അർധരാത്രിയോടെ എറണാകുളത്ത് അലഞ്ഞു തിരിയുന്ന നിലയിൽ കണ്ടെത്തിയ ജിത്തുവിനെ പിങ്ക് പോലീസ് പിടികൂടിയെങ്കിലും തിരിച്ചറിയാൻ ഇവർക്കു സാധിച്ചില്ല. ലക്ഷദ്വീപുകാരിയാണെന്നു ജിത്തു പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
തുടന്ന് ലക്ഷദ്വീപ് പോലീസ് എത്തി ലക്ഷദ്വീപുകാരിയല്ലെന്ന് ഉറപ്പാക്കുകയായിരുന്നു. ഇതോടെ വീട് വിട്ടു പോന്ന ആരോ എന്ന നിലയിൽ ഇവരെ പോലീസ് കാക്കനാട് തെരുവോരം മുരുകന്റെ അഭയ കേന്ദ്രത്തിലേക്കു മാറ്റി. ഇതിനിടയിൽ ഇവരെ കണ്ടെത്താൻ പറവൂർ പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.