ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സമാജ്വാദി പാർട്ടി എംഎൽസിയും വ്യവസായിയുമായ പുഷ്പരാജ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് കനൗജിലെ ജെയിനിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടന്നത്. ഇതേസമയം, കാൺപൂരിലെ അടക്കം എട്ടു സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. പെർഫ്യും വ്യവസായം മുതൽ പെട്രോൾ പമ്പ് വരെ പുഷ്പരാജ് ജെയിനിന്റെ ഉടമസ്ഥതയിലുണ്ട്.
കാൺപൂരിലെ മറ്റൊരു സുഗന്ധ വ്യവസായി പിയൂഷ് ജെയിനിന്റെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 257 കോടി രൂപയുടെ കള്ളപ്പണം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. ജിഎസ്ടി ഉദ്യോഗസ്ഥർ വിലാസം മാറിയാണ് ഇവിടെ റെയ്ഡ് നടത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കനൗജിലെ പി.ജെ എന്ന ചുരുക്കപ്പേരുള്ള ആളുടെ വീട്ടിൽ റെയ്ഡ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന നിർദേശം. നഗരത്തിൽ ഇതേ പേരിൽ രണ്ട് പേരുണ്ട്. ഒന്ന്, പിയൂഷ് ജയിൻ. രണ്ട്, പുഷ്പരാജ് ജെയിൻ. രണ്ടു പേർക്കും ഒരേ ബിസിനസ്- സുഗന്ധ വ്യാപാരം. പിയൂഷ് ജയിൻ ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ്.
റെയ്ഡ് നടന്ന വേളയിൽ സമാജ്വാദി പാർട്ടിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് പിയൂഷ് ജയിൻ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈയിടെ പുറത്തിറക്കിയ സമാജ്വാദി അത്തർ നിർമിച്ചത് ഇയാളാണ് എന്നും ചിത്രസഹിതം വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തർ നിർമിച്ചത് പിയൂഷായിരുന്നില്ല. സമാജ് വാദി എംഎൽസിയായിരുന്ന പുഷ്പരാജ് ആയിരുന്നു.
കഴിഞ്ഞ ദിവസം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാക്പോരിലും ഏർപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ പുഷ്പരാജ് ജെയിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് കനൗജിലെ ജെയിനിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടന്നത്. ഇതേസമയം, കാൺപൂരിലെ അടക്കം എട്ടു സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. പെർഫ്യും വ്യവസായം മുതൽ പെട്രോൾ പമ്പ് വരെ പുഷ്പരാജ് ജെയിനിന്റെ ഉടമസ്ഥതയിലുണ്ട്.
കാൺപൂരിലെ മറ്റൊരു സുഗന്ധ വ്യവസായി പിയൂഷ് ജെയിനിന്റെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 257 കോടി രൂപയുടെ കള്ളപ്പണം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. ജിഎസ്ടി ഉദ്യോഗസ്ഥർ വിലാസം മാറിയാണ് ഇവിടെ റെയ്ഡ് നടത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കനൗജിലെ പി.ജെ എന്ന ചുരുക്കപ്പേരുള്ള ആളുടെ വീട്ടിൽ റെയ്ഡ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന നിർദേശം. നഗരത്തിൽ ഇതേ പേരിൽ രണ്ട് പേരുണ്ട്. ഒന്ന്, പിയൂഷ് ജയിൻ. രണ്ട്, പുഷ്പരാജ് ജെയിൻ. രണ്ടു പേർക്കും ഒരേ ബിസിനസ്- സുഗന്ധ വ്യാപാരം. പിയൂഷ് ജയിൻ ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ്.
റെയ്ഡ് നടന്ന വേളയിൽ സമാജ്വാദി പാർട്ടിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് പിയൂഷ് ജയിൻ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈയിടെ പുറത്തിറക്കിയ സമാജ്വാദി അത്തർ നിർമിച്ചത് ഇയാളാണ് എന്നും ചിത്രസഹിതം വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തർ നിർമിച്ചത് പിയൂഷായിരുന്നില്ല. സമാജ് വാദി എംഎൽസിയായിരുന്ന പുഷ്പരാജ് ആയിരുന്നു.
കഴിഞ്ഞ ദിവസം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാക്പോരിലും ഏർപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ പുഷ്പരാജ് ജെയിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡുമായി രംഗത്തെത്തിയത്.