ന്യൂഡൽഹി: ഡൽഹിയിൽ റെസിഡന്റ് ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂട്ടം ചേർന്നുള്ള സമര പരിപാടികളിൽ നിന്നു പിന്മാറണമെന്ന് ഡൽഹി പോലീസ് ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. ഭാവി തീരുമാനം സുപ്രീം കോടതിയിലെ സർക്കാർ നിലപാട് നോക്കിയെന്നും ഡോക്ടർമാർ അറിയിച്ചു.
നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം നടന്നിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പിജി മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയം നേടിയ അര ലക്ഷത്തോളം ഡോക്ടർമാരുടെ പ്രവേശനമാണ് കൗണ്‍സിലിംഗ് വൈകിയതിനാൽ മുടങ്ങിക്കിടക്കുന്നത്.
ഇതോടെ പ്രവേശന പരീക്ഷയിൽ വിജയം നേടിയ അര ലക്ഷത്തോളം റെസിഡന്റ് ഡോക്ടർമാർക്ക് നഷ്ടപ്പെടാൻ പോകുന്നത് ഒരു അധ്യയന വർഷമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ പരീക്ഷ ഏജൻസിയാണ് (എൻടിഎ) നീറ്റ് പ്രവേശന പരീക്ഷാ നടത്തുന്നത്.
മെഡിക്കൽ പിജി പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവർ കൗണ്‍സിലിംഗിനു ശേഷം ജൂണിയർ റെസിഡന്റ് ഡോക്ടർമാരായി നിയമിതരാകുകയും പരിശീലനത്തിന്റെ ഭാഗമായി ആശുപത്രികളിലെ അത്യാഹിത വിഭാഗം, ഒൗട്ട് പേഷ്യന്റ് വിഭാഗം എന്നിവിടങ്ങളിൽ സേവനം ആരംഭിക്കുകയും ചെയ്യുകയാണ് പതിവ്. സാധാരണയായി ജനുവരിയിൽ നടക്കുന്ന മെഡിക്കൽ പിജി പ്രവേശന പരീക്ഷ കൊറോണ വ്യാപനത്തെത്തുടർന്ന് ഇത്തവണ സെപ്റ്റംബറിലാണു നടന്നത്. നവംബറിൽ നടക്കേണ്ടിയിരുന്ന കൗണ്‍സിലിംഗ് ഡിസംബർ അവസാനമായിട്ടും നടന്നിട്ടില്ല.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്ക് ഓൾ ഇന്ത്യ മെഡിക്കൽ സീറ്റുകളിൽ പത്തു ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് 2019 ജനുവരിയിലാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത്. പത്തു ശതമാനം സംവരണത്തിന് അർഹനാകുന്നതിനു പരീക്ഷാർഥിയുടെ വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷത്തിന് താഴെയാകുകയും സംവരണ വിഭാഗത്തിനു പുറത്തു നിൽക്കുകയും വേണം.
സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പേർ എത്തിയതിനെ തുടർന്ന് സുപ്രീംകോടതി കേസ് പരിഗണിക്കുകയും സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നത്തിൽ അന്തിമതീരുമാനം എടുക്കുന്നതിന് ഭരണഘടനാ ബഞ്ചിനെ നിയോഗിക്കുകയുമായിരുന്നു.
മറ്റു പിന്നാക്ക വിഭാഗക്കാർക്കും സാന്പത്തിക പിന്നാക്ക വിഭാഗത്തിനും സംവരണത്തിന് അർഹരാകുന്നതിന് എട്ടു ലക്ഷം രൂപ മാനദണ്ഡമാക്കിയതിന്റെ സാധുതയെ സുപ്രീംകോടതി ചോദ്യം ചെയ്തതിനെത്തുടർന്ന് സാന്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നതിന് കേന്ദ്ര സർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതോടെ പ്രവേശന പരീക്ഷയിൽ വിജയം നേടിയ അര ലക്ഷത്തോളം റെസിഡന്റ് ഡോക്ടർമാർക്ക് നഷ്ടപ്പെടാൻ പോകുന്നത് ഒരു അധ്യയന വർഷമാണ്.
ഈ സാഹചര്യത്തിൽ നീറ്റ് പിജി കൗണ്‍സിലിംഗ് വേഗത്തിലാക്കുകയും അഡ്മിഷൻ നടപടികൾ ആരംഭിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് റെസിഡന്റ് ഡോക്ടർമാർ സമരത്തിൽ പ്രവേശിച്ചത്.
നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം നടന്നിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പിജി മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയം നേടിയ അര ലക്ഷത്തോളം ഡോക്ടർമാരുടെ പ്രവേശനമാണ് കൗണ്‍സിലിംഗ് വൈകിയതിനാൽ മുടങ്ങിക്കിടക്കുന്നത്.
ഇതോടെ പ്രവേശന പരീക്ഷയിൽ വിജയം നേടിയ അര ലക്ഷത്തോളം റെസിഡന്റ് ഡോക്ടർമാർക്ക് നഷ്ടപ്പെടാൻ പോകുന്നത് ഒരു അധ്യയന വർഷമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ പരീക്ഷ ഏജൻസിയാണ് (എൻടിഎ) നീറ്റ് പ്രവേശന പരീക്ഷാ നടത്തുന്നത്.
മെഡിക്കൽ പിജി പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവർ കൗണ്‍സിലിംഗിനു ശേഷം ജൂണിയർ റെസിഡന്റ് ഡോക്ടർമാരായി നിയമിതരാകുകയും പരിശീലനത്തിന്റെ ഭാഗമായി ആശുപത്രികളിലെ അത്യാഹിത വിഭാഗം, ഒൗട്ട് പേഷ്യന്റ് വിഭാഗം എന്നിവിടങ്ങളിൽ സേവനം ആരംഭിക്കുകയും ചെയ്യുകയാണ് പതിവ്. സാധാരണയായി ജനുവരിയിൽ നടക്കുന്ന മെഡിക്കൽ പിജി പ്രവേശന പരീക്ഷ കൊറോണ വ്യാപനത്തെത്തുടർന്ന് ഇത്തവണ സെപ്റ്റംബറിലാണു നടന്നത്. നവംബറിൽ നടക്കേണ്ടിയിരുന്ന കൗണ്‍സിലിംഗ് ഡിസംബർ അവസാനമായിട്ടും നടന്നിട്ടില്ല.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്ക് ഓൾ ഇന്ത്യ മെഡിക്കൽ സീറ്റുകളിൽ പത്തു ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് 2019 ജനുവരിയിലാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത്. പത്തു ശതമാനം സംവരണത്തിന് അർഹനാകുന്നതിനു പരീക്ഷാർഥിയുടെ വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷത്തിന് താഴെയാകുകയും സംവരണ വിഭാഗത്തിനു പുറത്തു നിൽക്കുകയും വേണം.
സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പേർ എത്തിയതിനെ തുടർന്ന് സുപ്രീംകോടതി കേസ് പരിഗണിക്കുകയും സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നത്തിൽ അന്തിമതീരുമാനം എടുക്കുന്നതിന് ഭരണഘടനാ ബഞ്ചിനെ നിയോഗിക്കുകയുമായിരുന്നു.
മറ്റു പിന്നാക്ക വിഭാഗക്കാർക്കും സാന്പത്തിക പിന്നാക്ക വിഭാഗത്തിനും സംവരണത്തിന് അർഹരാകുന്നതിന് എട്ടു ലക്ഷം രൂപ മാനദണ്ഡമാക്കിയതിന്റെ സാധുതയെ സുപ്രീംകോടതി ചോദ്യം ചെയ്തതിനെത്തുടർന്ന് സാന്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നതിന് കേന്ദ്ര സർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതോടെ പ്രവേശന പരീക്ഷയിൽ വിജയം നേടിയ അര ലക്ഷത്തോളം റെസിഡന്റ് ഡോക്ടർമാർക്ക് നഷ്ടപ്പെടാൻ പോകുന്നത് ഒരു അധ്യയന വർഷമാണ്.
ഈ സാഹചര്യത്തിൽ നീറ്റ് പിജി കൗണ്‍സിലിംഗ് വേഗത്തിലാക്കുകയും അഡ്മിഷൻ നടപടികൾ ആരംഭിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് റെസിഡന്റ് ഡോക്ടർമാർ സമരത്തിൽ പ്രവേശിച്ചത്.