+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട്ടിൽ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് മൂന്നു പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങ ളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു. പല റോഡു
തമിഴ്നാട്ടിൽ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് മൂന്നു പേർ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങ ളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു. പല റോഡുകളും വെള്ളത്തി നടിയിലായതിനാല്‍ ചെന്നൈയിൽ പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ്.

മഴ തുടരുന്നതിനിടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങ ളിലാണ് അപകടമുണ്ടായത്. മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗർ, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
More in Latest News :